shamsiswanam - read@ur own risk :)

Pages

Thursday, 29 December 2011

ഹിപ്പി ന്യൂ ഇയര്‍..!

കാലത്തിന്റെ ആര്‍കൈവ് ഷെല്‍ഫിലേക്കടുക്കി വെക്കാന്‍ ഒരു വര്ഷം കൂടി പൂര്‍ത്തിയാകുന്നു. പുതുവര്‍ഷപ്പുലരിയുടെ കൊട്ടിഘോഷങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആശംസാ വാക്കുകളും ബഹുവര്‍ണക്കാര്ഡുകളുമായി ഇന്ബോക്സുകള്‍ക്ക് ദഹനക്കേട് പിടിപെടുന്ന പകര്‍ച്ചപ്പനികളുടേതാണിനിയുള്ള നാളുകള്‍. എന്റെ ഇന്ബോക്സിലും വന്നു വീണു ഈ വര്‍ഷത്തെ ആദ്യ കാര്‍ഡ്. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കാര്‍ഡ്. സബ്ജക്റ്റ് ലൈനിലെ 'പിഴവ്' മനപ്പൂര്‍വമാണെന്ന് അകത്ത് എംബെഡ്‌ ചെയ്ത കാര്‍ഡിന്റെ...

Sunday, 25 December 2011

ദൈവത്തിന്റെ ഹമീദിയന്‍ മാതൃകകള്‍

ദൈവസങ്കല്‍പം ദൈവ വിശ്വാസികളേക്കാളേറെ കൊണ്ട് നടക്കാറുള്ളത് ദൈവമില്ലെന്നു പറഞ്ഞു നടക്കുന്നവരാണ്. ദൈവം എങ്ങിനെയാകണം എങ്ങിനെയായിക്കൂടാ എന്നതിനെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ദൈവം തന്നെയില്ലെന്നു പറയുന്നവന്റെ പക്കലുണ്ടാകും. അതിന്റെ യുക്തി എന്താണെന്ന് യുക്തിവാദിയല്ലാത്തത് കൊണ്ടാകാം എനിക്കു മനസ്സിലാകാത്തത്. ‘ഒടുവില്‍ മുല്ലപ്പെരിയാറില്‍ ദൈവവും’ എന്ന തലക്കെട്ടില്‍ പുതിയ ലക്കം മലയാളം വാരികയില്‍ ഹമീദ് ചേന്നമംഗല്ലൂര്‍ Email ThisBlogThis!Share to XShare...

Sunday, 18 December 2011

യൂസിംഗ് ഫേയ്സ്ബുക്ക്..നോ പപ്പാ..!

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും മിസ്റ്റര്‍ ഒബാമ തന്റെ കുട്ടികളെ തടഞ്ഞതാണ് ഈ ആഴ്ചയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ഒബാമയുടെ ഈ നടപടി വിവിധ കോണുകളില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പ്രസ്ഥാനം ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലാണ് ഇതിന്റെ അലയൊലികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഒബാമയിലെ മൌലികവാദിയെയാണ് ഇത് തുറന്നു കാട്ടുന്നതെന്ന് Email ThisBlogThis!Share...

Tuesday, 13 December 2011

കണ്ണീരുപ്പ് നെയ്തെടുക്കുന്നവര്‍..

കുട്ടിക്കാലത്ത് ഓണാവധിക്കും മറ്റും ഇത്താത്തയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോഴാണ് ആ ശബ്ദം ആദ്യമായി കേള്‍ക്കുന്നത്. കൃത്യമായ താളത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന 'ടക്..ടക്' ശബ്ദം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം. പിന്നെപ്പിന്നെയാണ് ബാല്യത്തിന്റെ കൌതുകങ്ങളിലൊന്നായ തറി യന്ത്രത്തെയും അതിനു പിന്നിലിരിക്കുന്ന ചാത്തുവേട്ടനെയും പരിചയപ്പെടുന്നത്. അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും സുഭലക്ഷ്മി സുപ്രഭാതം കേള്‍ക്കുന്നതോടെ തുടങ്ങുകയായി , പരസ്പരം ആ;...

Wednesday, 7 December 2011

പുന്നോലിന്റെ പുഴുക്കുത്തുകള്‍

"കൂട്ടുകാരാ, ഭീരുത്തം മൂലം ഒരിക്കലും ഒരു പട്ടിയും കുരയ്ക്കാതിരിക്കില്ല സുഹൃത്തേ, പറയേണ്ടത് പറയാതെ, ഒരു പട്ടി പോലും ആകാതെ, വാല് പോലും ഇല്ലാതെ നമ്മള്‍  ഈ സൌധങ്ങളില്‍ ചീഞ്ഞു നാറുന്നു.... (ശ്രീ ശങ്കര പിള്ളയുടെ ‘കഷണ്ടി’ എന്ന കവിതയില്‍ നിന്ന്) Email ThisBlogThis!Share to XShare to FacebookShare to Pintere...

Friday, 2 December 2011

ഐക്യത്തിന്റെ ആത്മാവ്

എണ്ണപ്പൊന്നിന്റെ സാന്നിധ്യം മരുഭൂമിയുടെ മണല്‍ത്തരികള്‍ അറിഞ്ഞു തുടങ്ങിയ അറുപതിന്റെ ഒടുക്കം. ബര്‍മക്കും സിലോണിനും പകരം ഗള്‍ഫ്‌ എന്ന പദം ഉപയോഗിച്ചു തുടങ്ങിയ കാലം. അതൊരു പുതിയ തുടക്കമായിരുന്നു. അതിനും മുമ്പ്‌ പരിശുദ്ധ ഗേഹം തേടിയുള്ള യാത്രയായിരുന്നു മറുനാടന്‍റെ ഗള്‍ഫ്‌ ഓര്‍മകളില്‍.. പോയവരില്‍ പലരും തിരികെ വരാറുണ്ടായിരുന്നില്ല. അവസാന യാത്രക്കുള്ള ഒരുക്കങ്ങളുമായാണവന്‍ വീട് വിട്ടിറങ്ങിയിരുന്നത്. പാതി വഴിയിലോ തിരികെ വീടണയാനുള്ള മടക്കത്തിലോ കൊഴിഞ്ഞു തീര്‍ന്നിരുന്ന...

Wednesday, 30 November 2011

മന്മോഹന ചരിതവും മുല്ലപ്പെരിയാര്‍ കലുങ്കും

ഇന്ത്യയിലെ പ്രധാന മന്ത്രിക്ക് ശമ്പളം കൊടുക്കുന്നത് അമേരിക്കയാണോ എന്നറിയില്ല. മന്‍മോഹന് ജിയുടെ ചോറ് ഇധര്‍ കൂറ് ഉധര്‍ എന്ന അവസ്ഥ കാണുന്ന വല്ലവരും അങ്ങിനെ സംശയിച്ചു പോയാല്‍ അവരെ തെറ്റ് പറയാനൊക്കില്ല. പക്ഷെ ആള്‍ ശുദ്ധനും ഡീസന്റുമാണെന്നാണ് പൊതുവേയുള്ള ഒരഭിപ്രായം. കക്ഷത്തില്‍ ആഡം സ്മിത്തിന്റെ 'വെല്‍ത്ത് ഓഫ് നേഷന്‍സും' കയ്യിലൊരു ഡോക്ടറെറ്റുമായി കോണ്ഗ്രസ് പാളയത്തില്‍ കടന്നു ചെന്നിട്ടു ഇന്നേ വരെ പേരുദോശമൊന്നും കേള്‍പ്പിച്ചതായി അറിവില്ല. അത് മാത്രമല്ല;...

Monday, 28 November 2011

നെടുവീര്‍പ്പുകള്‍ക്കിടയിലെ രൂപയുടെ മൂല്യം

സൌഹൃദങ്ങള് നിഫ്ടി-സെന്‍സെക്സ് പോലെയാണെന്ന് പറഞ്ഞത് ഹിഷാമാണ്. എന്ന് വെച്ചാല്‍ ഏതു സമയത്തും കയറി വരാമെന്നും ഇറങ്ങിപ്പോകാമെന്നും.ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഓളപ്പരപ്പുകളിലേക്ക് നോക്കി അവനിതു പറയുമ്പോള്‍ കണ്ണീര്‍ പൊടിഞ്ഞില്ലെന്നേ ഉള്ളൂ. ദുഖാര്ദ്രമായിരുന്നു അവന്റെ വാക്കുകള്‍. കേട്ട് നിന്ന ഞങ്ങള്‍ മൂന്നു പേര്‍ക്ക് സങ്കടത്തെക്കാളേറെ ചിരിയാണ് വന്നത്. അവന്റെ സങ്കടത്തിനു പിന്നിലെ കഥയിങ്ങനെ: ഒരൊഴിവ് ദിനത്തിന്റെ ആലസ്യത്തിലേക്കാണ് ഹിഷാമിന്റെ...

Tuesday, 22 November 2011

നുണകളാല്‍ നിണം ചിന്തുന്നവര്‍

2004 ജൂണ്‍ 15 ലെ തണുത്ത പ്രഭാതം. അഹമ്മദാബാദിന്റെ തെരുവില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നാല് വിറങ്ങലിച്ച മൃതശരീരങ്ങള്‍. അതിന്റെ സചിത്ര വാര്‍ത്തയുമായാണ് പിറ്റേന്നത്തെ ദേശീയ പത്രങ്ങള്‍ പുറത്തിറങ്ങിയത്. മോഡിയെ വധിക്കാന്‍ വന്ന നാല് ലഷ്കര്‍ ഭീകരന്മാരെ പോലീസ് അതിസാഹസികമായി കൊലപ്പെടുത്തിയതിന്റെ അടിക്കുറിപ്പും വിശദീകരണങ്ങളും കൊണ്ട് തുടന്നുള്ള ദിവസങ്ങള്‍ ഫീച്ചറുകള്‍ ഇറക്കി മാധ്യമങ്ങള്‍ അതിനെ ആഘോഷിച്ചു. പക്ഷെ ആ വാര്‍ത്തയും ചിത്രവും മാനസികമായി തകര്‍ത്തു കളഞ്ഞ,...