Pages

Tuesday 1 May, 2012

ഉസ്താദേ, എന്താണാ വാക്കിന്റെ അര്ത്ഥം?

www.shamsiswanam.com/ഒരു പാട് കെട്ടുമാമാങ്കങ്ങളും ആഘോഷരാവുകളും കണ്ടു മതിമറന്ന കേരളത്തിന്റെ തലസ്ഥാന നഗരി കഴിഞ്ഞ ദിവസം മറ്റൊരു മാമാങ്കത്തിന് കൂടി സാക്ഷിയായി. ഒരു മത നേതാവ് നടത്തിയ കേരള യാത്രയുടെ ആര്‍ഭാട പൂര്‍ണമായ പരിസമാപ്തിയുടെ നിറങ്ങള്‍ പേജിലും സ്ക്രീനിലും മിന്നി മറഞ്ഞു കൊണ്ടേയിരുന്നു. പ്രൈം ടൈം ഷെഡ്യൂളുകള്‍ മാറ്റി വെച്ച് സ്പോണ്‍സേര്‍ഡ്  ലൈവ് ടെലികാസ്റ്റുകളുമായി ചാനല്‍ക്കൂട്ടങ്ങള്‍ സമ്മേളനത്തിന്റെ മദ്ഹ് പടപ്പാട്ടുകള്‍ പാടി വാങ്ങിയ കാശിനു ഉപകാരസ്മരണയോതി. കാസര്ക്കോട് നിന്നും ആദ്യമായല്ല ഒരാള്‍ തിരുവനന്തപുരത്തേക്കു യാത്ര തിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ അരങ്ങേറ്റവും പിരിഞ്ഞൊഴിയലുമെല്ലാം പതിറ്റാണ്ടുകളായി കേരളം കണ്ടു വരുന്നത് ഇത്തരം യാത്രകളിലൂടെയാണ്. ആ യാത്രകളിലൊന്നും കാണാത്ത പളപളപ്പ്, അതിഭാവുകത്വങ്ങളെപ്പോലും അസ്ഥാനത്താക്കുന്ന ആഡംബരം..അതാണീ യാത്രയുടെ പ്രത്യേകതയും. ലക്ഷങ്ങള്‍ ചെലവഴിച്ച് കാസര്ക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ട്രെയിന്‍ സര്‍വീസുകള്‍, കോടികള്‍ മുടക്കി ഗള്‍ഫില്‍ നിന്നും രണ്ടു ചാര്‍ട്ടെര്ഡ് ഫ്ലൈറ്റുകള്‍. പുരോഹിതപ്പണക്കൊഴുപ്പുകള്‍ക്ക് മുകളില്‍ പറക്കാന്‍ അഗ്നി-5 മിസൈലുകള്‍ക്ക് പോലും ശേഷിയുണ്ടോ എന്നു തോന്നിപ്പിച്ച കെട്ടുകാഴ്ചകള്‍. എല്ലാ അര്‍ത്ഥത്തിലും ആര്‍ഭാടത്തിന്റെ അങ്ങേത്തലയോളം ചെന്നെത്തുന്ന അഭ്യാസങ്ങള്‍. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇത്തരം ആഡംബരങ്ങള്‍ ആഗ്രഹിച്ചാലും അവ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുണ്ടാവില്ല. പണത്തിന്റെ ഉറവിടങ്ങള്‍ തേടിയുള്ള ചോദ്യങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കും എന്നത് തന്നെ കാരണം. പക്ഷെ കോടികളുടെ കൊട്ടിയാടലുകള്‍ക്ക് കഴിഞ്ഞ ദിവസം തലസ്ഥാന നഗരി സാക്ഷിയായിട്ടും ആരും ഒരു ചോദ്യം പോലും ചോദിച്ചില്ല, ധനാഗമന മാര്‍ഗങ്ങളെപ്പറ്റി അന്വേഷിച്ചതുമില്ല; ഇനിയൊട്ടു അന്വേഷിക്കുകയുമില്ല. കാരണം ഇത് മതത്തിന്റെ പേരിലാണ്. തൊട്ടാല്‍ തൊട്ടവന് പൊള്ളും.

എന്തിനായിരുന്നു അനന്തപുരിയിലെയീ ചവിട്ടു നാടകങ്ങള്‍? ഒരു വ്യാഴവട്ടം മുമ്പും ഇപ്പോഴും നടത്തിയ യാത്രകളുടെ ഉദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു? അവിടെ തടിച്ചു കൂടിയ 'ജനലക്ഷങ്ങള്‍' എന്ന യാ ഖൌമിനെ സംബന്ധിച്ചിടത്തോളം ഇത്തരം ചോദ്യങ്ങള്‍ അസ്ഥാനത്താണ്. ഉസ്താദുമാരെ കാണുമ്പോഴും അവരുടെ പേര് കേള്‍ക്കുമ്പോഴും തക്ബീര്‍ വിളിക്കാന്‍ മാത്രമേ അവരെ പഠിപ്പിച്ചിട്ടുള്ളൂ. തങ്ങളുടെ ഉസ്താദുമാര്‍ പറയുന്നത് മാത്രമേ കേള്‍ക്കാവൂ എന്ന് പഠിപ്പിക്കപ്പെട്ട, അവര്‍ പറയുന്നതാണ് മതമെന്ന് വിശ്വസിച്ചു പോയ ഒരു പറ്റം പാവങ്ങളാണവര്.‍ മറിച്ചൊന്നു ചിന്തിച്ചു പോയാല്‍ 'ഒഹാബി' മുദ്ര ചാര്‍ത്തി പിണ്ഡം വെക്കുമെന്നു ഭയപ്പെടുന്ന പാവം അയ്യുഹന്നാസ്. അവരുടെ ചിന്തകള്‍ ഭദ്രമായി പൂട്ടി താക്കോല്‍ക്കൂട്ടങ്ങള്‍ ഉസ്താദുമാരുടെ അരമനകളില്‍ കാണിക്കയായര്‍പ്പിച്ചു വെച്ചിരിക്കുന്നവരില്‍ നിന്നും ഇനി ചോദ്യ ചിഹ്നങ്ങള്‍ പ്രതീക്ഷിക്കുക വയ്യ!

മാനവികതയെ ഉണര്‍ത്താനെന്നും ജനമനസ്സുകളെ ഒന്നിപ്പിക്കാനെന്നുമുള്ള മനോഹരമായ ടൈറ്റിലുകള്‍ നല്‍കി നടത്തിയ യാത്രകളുടെ ഗൂഡോദ്ദേശങ്ങള്‍ പക്ഷെ, മറുവിഭാഗം പോലും വേണ്ട വിധത്തില്‍ വിശകലനം ചെയ്തു കണ്ടില്ല. ചേകന്നൂര്‍ വധത്തില്‍ സി. ബി. ഐ അന്വേഷണത്തിന്റെ ചൂണ്ടു പലകകള്‍ മര്‍ക്കസിന്റെ കൊലായിയും കടന്നു മഹാനവര്കളുടെ തിരുമുറിയില്‍ കടക്കുമെന്നുറപ്പായപ്പോഴാണ് ഒന്നാം യാത്രയുമായി ടിയാന്‍ മുറി വിട്ടിറങ്ങുന്നത്. രണ്ടാം യാത്രയാകട്ടെ മുടിപ്പള്ളിയുടെ ജാള്യത മറക്കാനും ഒപ്പം ആ പേരില്‍ കുറച്ചു കോടികള്‍ പിരിക്കാനും കൂടിയാണ്! ഇങ്ങിനെ യാത്രകള്‍ക്ക് കൃത്യവും വ്യക്തവുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. നൂറു കണക്കിന് കോടികളുള്ളവന് അതില്‍ നിന്നും മൂന്നരക്കോടിയെടുത്ത് ജി. എം. സി ഇറക്കുമതി ചെയ്യുന്നതിലല്ല; പകരം ദൈവിക വചനങ്ങളെ പച്ചയായി ദുര്‍വ്യാഖ്യാനം ചെയ്തും പുണ്യ പ്രവാചകന്റെ പേരില്‍ ഇല്ലാ‍ നുണകള്‍ തട്ടിവിട്ടും നേടിയെടുക്കുന്ന നോട്ടു കെട്ടുകള്‍ക്കു നരകത്തിന്റെ ഗന്ധമായിരിക്കുമെന്ന ഓര്‍മപ്പെടുത്തലിലായിരുന്നു മറുപക്ഷം ശ്രദ്ധ കൊടുക്കേണ്ടിയിരുന്നത്. കയറിക്കിടക്കാനൊരു കൂരയും, വിശന്നു കരയാത്ത പിന്ജോമനകളുടെ മുഖങ്ങളും മാത്രം സ്വപ്നങ്ങളായുള്ള പാവങ്ങളും‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ, നീറുന്ന നെഞ്ചകവുമായി കഴിയുന്ന സാധാരണക്കാരായ ഉസ്താദുമാരും കണ്മുമ്പിലൊരു യാഥാര്‍ത്യമായ് നിലനില്‍ക്കെ, അവരെ വിസ്മരിച്ചു കൊണ്ട് ആഡംബരക്കാറുകളില്‍ ചാഞ്ഞിരുന്നു കേരളമളക്കുന്നവര്‍ പ്രചരിപ്പിക്കുന്നത് മാനവികതയുടെ ഇശലുകളല്ല!  

നിഷ്പക്ഷമതികളെയും സമാധാനകാംക്ഷികളെയും കയ്യിലെടുക്കാന്‍ മാനവികതയോളം പോന്ന ഒരു പദം വേറെയില്ല. എന്താണ് മാനവികതയെന്നു ലോകത്തിനു പഠിപ്പിച്ചു കൊടുത്ത മതമാണ്‌ ഇസ്ലാം. മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കാനല്ല; ഒരു മാലയില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ ഒന്നിപ്പിക്കാനായിരുന്നു പ്രവാചകന്മാരഖിലവും അവതരിച്ചത്. ദൈവം തമ്പുരാന്റെ ഏകത്വം (തൌഹീദ്) പഠിപ്പിച്ചു കൊണ്ടായിരുന്നു അവര്‍ ജനങ്ങളെ മാനവികതയില്‍ ഒരുമിപ്പിച്ചു നിര്‍ത്തിയത്. ജാറത്തില് നിന്നും യാത്ര തുടങ്ങുന്ന ഉസ്താദിന് പക്ഷെ, തൌഹീദ് പറയാന്‍ നാവനങ്ങുന്നില്ല. മാനവികത ഇസ്ലാമാണ്; ജാഹിലിയ്യത്തല്ല. അത് പുരോഗതിയുടെ പര്യായമാണ്; കാലത്തെ പുറകോട്ടു വലിക്കലല്ല. എന്നാല്‍ നവോഥാനത്തെയും സംസ്കരണ പ്രവര്‍ത്തനങ്ങളെയും തന്നാലാവും വിധം സ്റ്റേജിലും പേജിലും കടിച്ചു കീറുകയും ദൈവിക മതത്തിന്‍റെ മഹിതമായ ആദര്‍ശത്തെ വേരോടെ പിഴുതെറിഞ്ഞു പണത്തിന്റെ കിലുക്കങ്ങളില്‍ മതിമറക്കുകയും ചെയ്ത ഒരു പുരോഹിതന്‍ മാനവികതയെ ഉണര്‍ത്താനിറങ്ങിത്തിരിച്ചത് കാണുമ്പോള്‍ കാലത്തിന്‍റെ ഏടുകളില്‍ കുറിച്ചിട്ട കറുത്ത തമാശകള്‍ ശുഭ്ര വസ്ത്രങ്ങളില്‍ പൊതിഞ്ഞ കുറേ തലപ്പാവുകളായി നമുക്കു മുന്നില്‍ മിന്നിമായുന്നു.

സ്വന്തം സഹോദരനോട് പോലും സമാധാനാഭിവാദനം നടത്തുന്നത് വിലക്കിയ, എഴുത്തിനും വായനക്കും എതിരുനിന്ന, സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമാക്കിയ, ഒപ്പം സമുദായത്തിന്‍റെ ഐക്യ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പാര പണിത ഒരു നേതാവും അദ്ദേഹത്തെ അന്ധമായനുകരിക്കാന്‍ മാത്രം ശീലിച്ച ഒരനുയായി വൃന്ദവും സംസാരിക്കുന്നത് ഏതു മാനവികതയുടെ ഭാഷയാണ്‌. ഒരു സമൂഹത്തെ മുഴുവന്‍ പടുജഹാലത്തിന്റെ ഇരുട്ടറയില്‍ എന്നെന്നേക്കുമായി ഉറക്കിക്കിടത്തിയ പണ്ഡിത വേഷധാരികള്‍ മാനവികതയെ ഉണര്‍ത്താന്‍ പെടാപ്പാട്പെടുന്നത് കാണുമ്പോള്‍ ചിരിക്കുന്നത് ചരിത്രമാണ്. അവരുടെ ഇന്നലെകളെ അറിയുന്ന ചരിത്രം. ഷാബാനു കേസില്‍ മുസ്ലിം സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന തെറ്റായൊരു വിധി ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ   ഭാഗത്തു നിന്നുമുണ്ടായപ്പോള്‍, അതിനെതിരെ ശബ്ദമുയര്‍ത്താന്‍ സംഘടനാ വകതിരിവുകള്‍ മറന്ന് മുതലക്കുളം മൈതാനിയില്‍ നേതാക്കള്‍ ഒരുമിച്ചിരുന്ന സന്ദര്‍ഭം, അതില്‍ പങ്കെടുക്കാതെ ഇന്ന് മാനവികതയെ തട്ടി വിളിച്ചുണര്ത്താന്‍ ശ്രമിക്കുന്ന ഈ ‘മഹാന്‍’ ഭിന്നിപ്പിന്റെ ഗൂഡ തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ലോകം ആദരിക്കുന്ന പണ്ഡിതവര്യന്‍ അബുല്‍ ഹസന്‍ അലി നദ്വി (അലിമിയാന്‍) എന്ന സലഫി പണ്ഡിതന്റെ കൂടെ തന്‍റെ ഗുരു കൂടിയായ ഇ. കെ. അബൂബക്കര്‍ മുസ്ല്യാര്‍ ഇരുന്നതാണ് കാന്തപുരം എന്ന ശിഷ്യന്‍ മാതൃ സംഘടന പിളര്ത്തി വേറെയൊരു സംഘടനയുണ്ടാക്കാനുണ്ടായ കാരണം. മാനവികതയെ ഉണര്‍ത്താനിറങ്ങിയവര്‍ കൂടെക്കിടന്നവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പ്രിയപ്പെട്ട ഉസ്താദേ, അങ്ങ് കാരണം ഒരു പാട്  ആരാധനാലയങ്ങള്‍ അടച്ചിടേണ്ടി വന്നിട്ടുണ്ട്. അങ്ങയുടെ ശിഷ്യ ഗണങ്ങള്‍ പ്രശ്നങ്ങളെ മ്പാടും  ഉണ്ടാക്കിയിട്ടുണ്ട്. അങ്ങൊരു പാട് മഹല്ലുകള്‍ കീറി മുറിച്ചിട്ടുണ്ട്. ഉസ്താദേ നിങ്ങളുടെ ആജ്ഞയില്‍ സ്വന്തം പടയായ ‘ടൈഗര്‍ ഗുണ്ടകള്‍’ കൊലപാതകങ്ങളടക്കമുള്ള ക്രൂരകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. പൂനൂരിലെ അബൂബക്കര്‍ ഹാജിയെന്ന വന്ദ്യ വയോധികനും ചെകന്നൂരുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. എതിരാളികളെ നശിപ്പിക്കാന്‍ ബോംബ്‌ വിദ്യ പരീക്ഷിച്ച കേരളത്തിലെ ആദ്യത്തെ മതനേതാവും അങ്ങു തന്നെയാണ്. കോഴിക്കോട്‌ മുജാഹിദ്‌ സെന്‍ററിന്റെ ഇഷ്ടികകളിന്മേലാണ് അതിന്‍റെ ആദര്‍ശമെന്ന് തെറ്റിദ്ദരിച്ച അങ്ങേയ്ക്ക് അത് ബോംബ്‌ വെക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. അങ്ങൊരു പാട് സ്ത്രീകളെ വിധവകളാകാന്‍ കാരണക്കാരനായിരുന്നിട്ടുണ്ട്. യതീമുകളെ സംരക്ഷിക്കുന്നവനെന്നു അവകാശപ്പെടുന്ന നിങ്ങള്‍ മൂലം ഉസ്താദേ, ഒരു പാട് കുഞ്ഞുങ്ങള്‍ യതീമുകളായിട്ടുണ്ട്. സ്നേഹത്തില്‍ കഴിഞ്ഞവര്‍ തല്ലിപ്പിരിയെണ്ടി വന്നിട്ടുണ്ട്. ഈ ക്രൂരതകള്‍ക്കൊക്കെയും മാപ്പിരന്നിട്ടു പോരേ മാനവികതയുടെ പേരിലുള്ള ഈ പൊറാട്ടുനാടകങ്ങള്‍? പുതുപുത്തന്‍ ആഡംബര വണ്ടികളുമായി അങ്ങിനിയും ഊരു ചുറ്റാനിറങ്ങുമെന്നറിയാം. എങ്കിലും ചോദിച്ചു പോവുകയാണ്, ഉസ്താദേ എന്താണ് നിങ്ങളുദ്ദേശിക്കുന്ന മാനവികത? അഭിനവ ഖാറൂനുമാര്‍ മാനവികതയുടെ പ്ലക്കാര്‍ഡുകളുമേന്തി തായം കളിക്കാന്‍ വരുമ്പോള്‍ അനന്തതയിലേക്കൊരു വണ്ടി ചാര്‍ട്ടര്‍ ചെയ്ത് ഓടിയൊളിക്കുന്നത് കാലമാണ്. ഇതൊന്നും കണ്ടുനില്‍ക്കാന്‍ കെല്‍പ്പില്ലാത്ത കാലം!

ലാസ്റ്റ്‌ ബോള്‍: കാന്തപുരത്തിന് മറുപടിയായി ഇ. കെ. വിഭാഗവും ഒരു യാത്ര പുറപ്പെട്ടിരുന്നു. അവരവിടെ എത്തിയോ ആവോ? മടക്കയാത്ര അങ്ങേരുടെ ചാര്‍ട്ടെര്‍ഡ് ട്രെയിനിലുമാവാം. മടക്കത്തില്‍ ഉടക്കില്ല എന്നല്ലേ?

6 മറുമൊഴികള്‍:

ഗുഡ്‌ വര്‍ക്ക്‌... ഭാവുകങ്ങള്‍

സംഗതി എന്തൊക്കെയായാലും ഉസ്താദിന്‌റെ യാത്ര ചരിത്രത്തിലിടം പിടിച്ചുവത്ര,... ഒരു നേതാവ്‌ ആദ്യമായിട്ടാണത്രെ സമ്മേളനത്തിന്‌ വേണ്‌ടി ചാര്‍ട്ടര്‍ഡ്‌ ട്രെയിന്‍ അറേഞ്ച്‌ ചെയ്യുന്നത്‌,,,,

buy tramadol mastercard tramadol online fast - best site buy tramadol

phentermine 37.5mg phentermine tablets online uk - phentermine prozac

Rates are beyond for traditional loans, nevertheless there is no credit check. Same Day Payday Loans by using Fast 24 hour Loans help you to currently have funds if you find yourself in a economical emergency. Don't get input into the life something which good collateral yet take pleasure in the time protecting and hassle-free net loans software. payday loan Enter into your esophagus figured employing a Payment So that you can Income (PTI) proportion and a Debt To Salary (DTI) ratio.

Remember the more balances you have, greater time you will spend in choosing which bank account to use? Blocking the deal using the fact that it'd give the UAE admission to technology anyone in the UAE might currently acquire dramatically! Searching the particular affordable option can be attainable by researching various mortgage loan quotes! instant payday loan I can't think about having a lot stuff piled up that you are threatening losing the kids to Kid Protective Products and services.