shamsiswanam - read@ur own risk :)

Pages

Showing posts with label fight. Show all posts
Showing posts with label fight. Show all posts

Tuesday, 22 November 2011

നുണകളാല്‍ നിണം ചിന്തുന്നവര്‍

2004 ജൂണ് 15 ലെ തണുത്ത പ്രഭാതം. അഹമ്മദാബാദിന്റെ തെരുവില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നാല് വിറങ്ങലിച്ച മൃതശരീരങ്ങള്‍. അതിന്റെ സചിത്ര വാര്‍ത്തയുമായാണ് പിറ്റേന്നത്തെ ദേശീയ പത്രങ്ങള്‍ പുറത്തിറങ്ങിയത്. മോഡിയെ വധിക്കാന്‍ വന്ന നാല് ലഷ്കര്‍ ഭീകരന്മാരെ പോലീസ് അതിസാഹസികമായി കൊലപ്പെടുത്തിയതിന്റെ അടിക്കുറിപ്പും വിശദീകരണങ്ങളും കൊണ്ട് തുടന്നുള്ള ദിവസങ്ങള്‍ ഫീച്ചറുകള്‍ ഇറക്കി മാധ്യമങ്ങള്‍ അതിനെ ആഘോഷിച്ചു. പക്ഷെ ആ വാര്‍ത്തയും ചിത്രവും മാനസികമായി തകര്‍ത്തു കളഞ്ഞ, പോലീസ് പറയുന്നതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന രണ്ടു പേരുണ്ടായിരുന്നു പൊതു ജനമെന്ന ഈ ആള്‍ക്കൂട്ടത്തിനിടയില്‍. സ്വന്തം മക്കളുടെ വേര്‍പാടില്‍ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെയായിത്തീര്‍ന്ന ഒരച്ഛനും അമ്മയും. 'അതിസാഹസിക'മായി പോലീസ് കൊലപ്പെടുത്തിയ മുംബൈ സ്വദേശിനി ഇഷ്രത് ജഹാന്‍ എന്ന പതിനെട്ടുകാരിയുടെ മാതാവായ ഷമീമ കൌസരും ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിലെ വട്ടക്കാട്ടുശ്ശേരി ഗ്രാമത്തിലെ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖിന്റെ അച്ഛന്‍ മണലാഴി തെക്കേതില് ഗോപിനാഥന് പിള്ളയുമായിരുന്നു ആ രണ്ടു പേര്‍. പിന്നീടിങ്ങോട്ട്‌ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ നാള്‍വഴികളായിരുന്നു അവര്‍ക്ക്. തങ്ങളുടെ മക്കള്‍ ഭീകരരായിരുന്നില്ലെന്നും പോലീസ് അവരെ കൊലപ്പെടുത്തി കൊണ്ടിട്ടതാണെന്നും അവര്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. കേവലം സാധാരണ കുടുംബത്തിലെ വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാന്‍ എന്ന കൌമാരക്കാരിക്കും ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയിലെ കേബിള്‍ ജോയിന്റെറായ ജാവേദ് ശൈഖിനും ഗുജറാത്ത് മുഖ്യ മന്ത്രിയെ കൊലപ്പെടുത്തിയിട്ട് ഒന്നും നേടാനില്ലായിരുന്നു. ഏത്തപ്പഴക്കുലയും, ചെന്തെങ്ങിന് തേങ്ങയും, ഇഞ്ചിയും കുരുമുളകുമായി കേരളത്തില്‍ നിന്നും കാറില്‍ പുറപ്പെട്ട മകന്റെ വഴി മരണത്തിന്റെതല്ലായിരുന്നുവെന്ന് മാത്രം നീതി തേടിയിറങ്ങിയ ആ അച്ഛനറിയാം; പകരം മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ ജീവിതമായിരുന്നു അവയെന്ന് കാവിയുടെ കുബുദ്ധി നിറയാത്തവരെല്ലാം സമ്മതിക്കുന്നു. കേരളീയന്റെ നിത്യജീവിതത്തിന്റെ ഭാഗമായ മേല്പറഞ്ഞ ഭക്ഷണസാധനങ്ങള്‍ പക്ഷെ ഗുജറാത്ത് പോലീസിനു മാരകായുധങ്ങളായത് സ്വാഭാവികം! ദൃശ്യമാധ്യമങ്ങളില്‍ ഞെളിഞ്ഞിരുന്നു ഈ വങ്കത്തം വിളിച്ചോതുവാനും മടി കാണിച്ചില്ല ഡി. ജി. ബന്സാര എന്ന ഡി.ഐ.ജി.

ഈ നീതി യുദ്ധത്തിലെ എതിരാളികള്‍ നിസ്സാരക്കാരായിരുന്നില്ല. അഹ്മദാബാദ് കമീഷണര് കെ.ആര്. കൗശിക്, അസി. കമീഷണര് എന്.കെ. അമിന്, ജോയന്റ് കമീഷണര് പി.പി. പാണ്ഡ്യെ, എ.പി.സി ജി.എല്. സിംഗാള്, അന്നു ക്രൈംബ്രാഞ്ച് ഓഫിസറും പിന്നീട് ഡി.ഐ.ജിയുമായ ഡി.ജി. വന്സാര എന്നിവരടങ്ങുന്ന ഗുജറാത്ത് പോലീസിലെ ഉന്നതരും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇഷ്ട തോഴന്മാരുമായവര്‍.

നീതിപീഠങ്ങള്‍ പലപ്പോഴും വസ്തുനിഷ്ഠത കൈവിട്ട് വൈകാരികമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതികള്‍ക്കിടയിലും, അസത്യത്തിന്റെയും അനീതിയുടെയും ചോര മണക്കുന്ന മൂടുപടങ്ങളെ വലിച്ചു കീറി ‘സത്യമേവ ജയതേ’ എന്ന ഭരണഘടനയുടെ മൌലിക അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് നീതിയുടെ കാവലാളായി എന്നും നിലകൊണ്ടിട്ടുള്ളത് പരമോന്നത  നീതിപീഠങ്ങള്‍ തന്നെയാണ്.

ആയിരക്കണക്കിന് കൊല്ലങ്ങളുടെ പാരമ്പര്യവും സംസ്കാരവും ഉള്‍ക്കൊള്ളുന്ന ഇന്ത്യാമഹാരാജ്യം ലോക ജനതയ്ക്ക് മുമ്പില്‍ തല താഴ്ത്തി നിന്നത് ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതിലൊന്ന് ബാബരി മസ്ജിദ്‌ ധ്വംസനവും മറ്റൊന്ന് ഗുജറാത്ത്‌ വംശഹത്യയും. രണ്ടും ഭരണകൂടത്തിന്റെ മൌനാനുവാദത്തിന്റെ ഫലമായോ അല്ലെങ്കില്‍ അവര്‍ തന്നെ സ്പോണ്സര്‍ ചെയ്തതോ ആയത് കൊണ്ട് അതിന്റെ ആഘാതം വളരെയേറെ ആഴമുള്ളതായിരുന്നു. ഇന്ത്യയുടെ ആത്മാവ്‌ എന്ന് പറഞ്ഞു പതിഞ്ഞു പോയ മതേതരത്വത്തിന്റെ ശവക്കല്ലറയൊരുക്കാന്‍ ഫാഷിസം അതിന്റെ സംഹാരതാണ്ഡവമാടിയതിന്റെ സാമ്പിളുകള്‍ കണ്ട് ലോകജനത ഞെട്ടിത്തരിച്ചു പോയ അനേകമനേകം സംഭവവികാസങ്ങള്‍. ഇന്നും പുകയുന്ന ഉമിത്തീയായി അത് രാജ്യത്തിന്റെ നെഞ്ചകം നീറ്റിക്കൊണ്ടിരിക്കുന്നു. നവലോക ക്രമത്തില്‍ ഒരു ജനതയെ ഇല്ലായ്മ ചെയ്യാന്‍, അന്യായമായി കൊന്നൊടുക്കാന്‍ ‘ഭീകരത’ എന്ന വാക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യത്തോളം മറ്റൊന്നിനും കഴിയില്ല. ചതിയിലൂടെ ശത്രുവിനെ നിഗ്രഹിക്കുക എന്നതായിരുന്നു ചരിത്രമെങ്കില്‍ ഇന്നത് കുറച്ച് കൂടി എളുപ്പമായിരിക്കുന്നു. ഒരു വ്യക്തിയുടെ മേല്‍ ഭീകരത എന്ന ആഭരണം ചാര്‍ത്തുന്നതോട് കൂടി ആ വ്യക്തിയെയോ അയാളുള്‍ക്കൊള്ളുന്ന സമൂഹത്തെയോ ആക്രമിക്കാനും ഉന്മൂലനം ചെയ്യാനും ഈ ആഭരണച്ചാര്‍ത്ത് തന്നെ ധാരാളം എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

2004 ജൂണ് 15-നായിരുന്നു ഇശ്രത് ജഹാന് ഏറ്റുമുട്ടല് നടന്നതെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ അതിനു മുമ്പ് തന്നെ (കസേരയിലിരുത്തി പിസ്റ്റള്‍ ഉപയോഗിച്ച്) കൊലപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ഹൈക്കോടതി, പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരില് കൊലക്കുറ്റം ചാര്ജ് ചെയ്തു കേസെടുക്കണമെന്നു നിര്ദേശിച്ചിട്ടുള്ളത്. ഒപ്പം ഇതിന്റെ ഗുണഭോക്താക്കള് ആരെന്നു കണ്ടെത്താനും കോടതിയുടെ നിര്ദേശമുണ്ട്. ജസ്റ്റിസ് ജയന്ത് പട്ടേലും ജസ്റ്റിസ് ആശ കുമാരിയും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാജ ഏറ്റുമുട്ടലിനെ പരാമര്ശിക്കുന്ന സമാന രീതിയിലുള്ള ഒരു റിപ്പോര്ട്ട് 2009 ല്‍ മെട്രോപോളിറ്റന് ജഡ്ജായിരുന്ന എസ്.പി. തമങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമീഷനും കണ്ടെത്തി സമര്പ്പിച്ചിരുന്നു.  രാജ്യത്ത് നടന്ന വര്ഗീയ കലാപങ്ങളില്പോലീസ് ഭൂരിപക്ഷ വര്ഗീയതയുടെ ആളും അര്ത്ഥവുമായി പലപ്പോഴും മാറിയെന്നത് പല അന്വേഷണ റിപ്പോര്ട്ടുകളിലും വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്. ഗുജറാത്ത് വംശഹത്യയില്കാവി ഭീകരതയുടെ സംരക്ഷകരും സഹായികളുമായി നില കൊണ്ടിട്ടുള്ളത് അവിടുത്തെ കാക്കിപ്പടയായിരുന്നുവെന്നത് കുപ്രസിദ്ധമാണ്. വ്യാജ ഏറ്റുമുട്ടലുകളില് പലതും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതുമായിരുന്നു.

വംശീയ കലാപങ്ങളുടെ കുപ്രസിദ്ധിയില് നിന്നും കൈ കഴുകി വിശുദ്ധ കുപ്പായം സ്വയം എടുത്തണിഞ്ഞ 'മരണത്തിന്റെ വ്യാപാരി' യുടെ ഭീകര മുഖം ഒരിക്കല് കൂടി പുറത്തു വരാനിരിക്കയാണ്. അതിനു വേണ്ടിയാണ് ഇതാര്‍ക്ക് വേണ്ടി ചെയ്തു എന്നു കൂടി കണ്ടെത്തണമെന്ന കോടതി നിര്‍ദേശം. ഇതിനു മുമ്പ് സഞ്ജീവ് ഭട്ടും മലയാളി കൂടിയായ മുന്‍ ഡി.ജി.പി.ആര്‍.ബി ശ്രീകുമാറും നടത്തിയ വെളിപ്പെടുത്തലുകള്‍ മോഡിയെന്ന രക്തരക്ഷസ്സിന്റെ ഉറക്കം തെല്ലൊന്നുമല്ല കെടുത്തിയത്. പക്ഷെ അധികാരത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് എതിര്‍പ്പുകളെ തമസ്കരിക്കാനും വേണ്ടി വരുന്നവരെ നാമാവശേഷമാക്കാനും കഴിയുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദവും ഭരണകൂടത്തിന്റെ സ്റ്റെനോപ്പണി ചെയ്യുന്ന മാധ്യമ ഷണ്ഡന്മാരും കൂടെയുണ്ടെങ്കില്‍ ഏതു കൊലപാതകങ്ങളെയും ഭീകരവേട്ടയായി ചിത്രീകരിക്കാന്‍ എളുപ്പം കഴിയുമെന്ന് മോഡി ഒരു പാട് തവണ തെളിയിച്ചു കഴിഞ്ഞതാണ്. അന്യായമായ ഭീകരവാദാരോപണം ചോദ്യം ചെയ്യുന്നവരെ പോലും ഭീകരവാദിയാക്കുന്ന നമ്മുടെ രാജ്യത്ത് ഇനിയും ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെട്ടേക്കാം. കടന്നു വന്ന വഴികളില്‍ നിരപരാധികളുടെ തലയറുത്തും വെടിയുതിര്‍ത്തും തങ്ങളുടെയുള്ളിലെ അസുരജന്മത്തെ പുറത്തു കാണിച്ചവര്‍ ഒരു നാള്‍ ‍ദേവപരിവേഷം നല്‍കി വാഴ്ത്തപ്പെട്ടേക്കാം. നടന്നു വന്ന വഴികളിലെ ചോരപ്പാടുകള്‍ മായ്ക്കാന്‍ സദ്ഭാവനാ നോമ്പെടുത്ത് പ്രധാനമന്ത്രിക്കസേരയും സ്വപ്നം കണ്ടിരുന്നേക്കാം. അധികാരത്തിന്റെ ഉന്നത സോപാനങ്ങളില്‍ സുന്ദര സുഷുപ്തിയിലാവാന്‍ കൊതിക്കുന്ന മോഡിമാര്‍ക്ക് പക്ഷെ കേള്‍ക്കാന്‍ കഴിയുക തലച്ചോര്‍ പിളര്‍ത്തുന്ന രോദനങ്ങളായിരിക്കും. മറമാടുവാന്‍ പോലും ബാക്കിയില്ലാതെ ചാരമാക്കിക്കളഞ്ഞ ഒരു പാട് സഹോദരങ്ങളുടെ, വയര്‍ കുത്തിപ്പിളര്‍ന്ന് ജീവനോടെ കത്തിക്കപ്പെട്ട അമ്മമാരുടെ, മൃതദേഹത്തെപ്പോലും വെറുതെ വിടാതെ തെരുവില്‍ അനേകരുടെ കാമവെറിക്കിരയാക്കപ്പെട്ട സഹോദരിമാരുടെ, ഒടുക്കം ജനിക്കാന്‍ പോലും അവകാശമില്ലാതെ ശൂലത്തിന്മേല്‍ പിടഞ്ഞോടുങ്ങേണ്ടി വന്ന ശിശുക്കളുടെ..ഇവരുടെയെല്ലാം രോദനം തീര്‍ക്കുന്ന പ്രകമ്പനങ്ങളില്‍ ഒന്ന് മയങ്ങിക്കിടക്കാന്‍ പോലും കഴിയാതെ വരുന്ന അസമാധാനത്തിന്റെ ഞെരുങ്ങിയ ജീവിതങ്ങള്‍! അതാണവരെ കാത്തിരിക്കുന്നത്. അപ്പോഴും ചില താരങ്ങളുടെ വെള്ളിവെളിച്ചം അസ്തമിക്കാതെ ബാക്കിയുണ്ടാകും ജനമനസ്സുകളില്‍..ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെ പോലെ, സഞ്ജീവ് ഭട്ടിനെ പോലെയുള്ള യഥാര്‍ത്ഥ താരങ്ങള്‍!

ലാസ്റ്റ് ബോള്‍: മോഡിക്ക് അമേരിക്ക വീണ്ടും വിസ നിഷേധിച്ചു-വാര്‍ത്ത.
അവിടെ ജോര്‍ജ് ബുഷ്‌ ജീവിച്ചിരിപ്പുണ്ടല്ലോ?  ഒരു നാട്ടില്‍ രണ്ടു ചെകുത്താന്മാര്‍ പാടില്ലെന്നായിരിക്കും.

Monday, 25 July 2011

ഇസ്ലാമോഫോബിയ തോക്കെടുക്കുമ്പോള്‍..



















പാറക്കെട്ടുകള്ക്കിടയിലൂടെ കൈവഴിയായ് കടന്നു പോകുന്ന ഉള്ക്കടലുകളാല്സമൃദ്ധമാണ് നോര്വേ എന്ന സുന്ദര രാജ്യം. അതിന്റെ തലസ്ഥാനമായ ഓസ്ലോയില്നിന്നും കഴിഞ്ഞ ദിവസങ്ങളില്വന്ന വാര്ത്തകള്നമ്മുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. സമാധാനത്തിനു പേര് കേട്ട നോര്വേ എന്ന രാജ്യവും ജനതയും സമാധാന പ്രിയരായിരുന്നുഇക്കാലമത്രയുംഅവരുടെ നയങ്ങളും നടപടികളും അതിനുതകുന്നതുമായിരുന്നുപ്രത്യേകിച്ചും അസമാധാനത്തിന്റെയും സംഘര്ഷങ്ങളുടെയും  പറുദീസയായ പശ്ചിമേഷ്യയുടെ     കാര്യത്തിലെങ്കിലും അവര്മുന്കൈയെടുത്തു നടത്തിയ സമാധാന ശ്രമങ്ങള്ഒട്ടൊക്കെ വിജയം കണ്ടിട്ടുമുണ്ട്. നോര്വേയുടെ ചരിത്രത്തോളം പഴക്കമുള്ള  ശുഭ്ര വസ്ത്രമാണ് ഒറ്റ ദിവസം കൊണ്ട് രക്തപങ്കിലമാക്കപ്പെട്ടിരിക്കുന്നത്നൂറോളം വരുന്ന നിരപരാധികളായ  (കുട്ടികളും കൌമാരക്കാരുമായിരുന്നു ഭൂരിഭാഗവും)മനുഷ്യ ജീവനുകളാണ് ഭ്രാന്തന്‍ ചിന്തകളുടെആള്രൂപത്തിന്റെ തോക്കിനു മുന്നില്‍ പിടഞ്ഞൊടുങ്ങിയത്. എല്ലാ ഭീകരാക്രമണങ്ങളുടെയും ഇരകളെ പോലെ തന്നെ അവര്ക്കറിയില്ലായിരുന്നു തങ്ങളെന്തിനാണ് മരിച്ചു വീഴുന്നതെന്ന്? ആന്ഡേഴ് ബെഹ്റിങ് ബ്രെവിക് എന്ന ഇസ്ലാമോഫോബിക് ഭീകരവാദിയാണ് കുറഞ്ഞ സമയം കൊണ്ട് ഇത്രയും പേരെ നിഷ്ടൂരമായി വകവരുത്തി കുപ്രസിദ്ധിയുടെ കൊടുമുടിയില്തോക്കുമേന്തി നില്ക്കുന്നത്. ആദ്യം സ്ഫോടനം നടത്തിയും പിന്നീട് നേരിട്ടുള്ള വെടിവെപ്പി ലൂടെയുമാണ് നൂറോളം മനുഷ്യ ജീവനുകള് ഈ കൊടും ഭീകരന് വെറും ഒന്നര മണിക്കൂര് കൊണ്ട് അന്ത്യ കൂദാശ ചൊല്ലി പരലോകത്തേക്കു പറഞ്ഞയച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ അജ്മല്‍ അമീര്‍ കസബിനെ പോലെ  'രക്ത സാക്ഷി' യായിക്കഴിഞ്ഞാല്‍ തന്റെ കുടുംബത്തിനു കിട്ടാന്‍ പോകുന്ന ലക്ഷങ്ങള്ഒന്നുമായി രുന്നില്ല ബ്രെവിക്കിനെ പ്രചോദിപ്പിച്ച ഘടകംപാശ്ചാത്യ രാജ്യങ്ങളുടെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉപോല്പ്പന്നമായി കണ്ടു വരുന്ന 'ജീവിതവിരസതയില്‍ നിന്നും മോചനം നേടാന്‍'സഹപാഠികളെയും അദ്ധ്യാപകരേയും വെടി വെച്ച് കൊന്ന ശേഷം സ്വയം നിറയൊഴിച്ചു ചാവുക എന്ന  അള്ട്രാ മോഡേര്ണ്‍ എന്റര്ടൈന്മെന്റു പ്രോഗ്രാമുമായിരുന്നില്ല. ഇത്തരം 'പെട്ടെന്നുണ്ടായ' കാരണങ്ങളാല്ആളെ കൊല്ലാനിറങ്ങിയവനൊന്നുമല്ല ബ്രെവിക് എന്ന 32 കാരന്‍. പകരം കൃത്യമായ ആസൂത്രണങ്ങളോടെ അതിലും കൃത്യമായ ലക്ഷ്യത്തിലേക്ക് അയാള്കണ്ട കുറുക്കു വഴിയായിരുന്നു  കൂട്ടക്കുരുതി.

 
വിവേകമില്ലായ്മയും അന്ധമായ വൈരവും സമം ചേര്ത്ത് പടച്ചുണ്ടാക്കിയ ഒരുമറു മരുന്നാണ് 'ഇസ്ലാമോഫോബിയ'. ഇസ്ലാം എന്ന 'രോഗത്തിനുള മരുന്നായി അതിനെ സൃഷ്ടിച്ചെടുത്ത് മാര്ക്കറ്റ് ചെയ്തത് പാശ്ചാത്യ ബുദ്ധിജീവികളും മീഡിയയുമടങ്ങുന്ന  ‘നാസ്റ്റി സിന്ഡിക്കെറ്റാണ്. എന്നാല്മരുന്ന് തന്നെ ചിലപ്പോള്ഒരു രോഗമായി മാറാമെന്ന മുന്കരുതല്അതിന്റെ സ്ര ഷ്ടാക്കള്ക്ക് ഇല്ലാതെ പോയി എന്നതാണ് ഓസ്ലോ സംഭവം നല്കുന്ന പാഠം. ഇസ്ലാം സമം ഭീകരതയാണെന്നും മുസ്ലിംകള്ക്രൂരന്മാരാണെന്നും സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നതും പ്രാകൃത നിയമങ്ങള്ഉള്ക്കൊള്ളുന്നതുമായ ഗ്രന്ഥമാണ് ഖുര്ആനെന്നും അത് കൊണ്ട് തന്നെ ഇസ്ലാമില്നിന്നും യൂറോപ്പിനെയും അമേരിക്കയെയും രക്ഷിച്ചെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും അനിവാര്യമായ കടമയാണെന്നും പറഞ്ഞും എഴുതിയും വെള്ളം കോരി ഒഴിച്ചവര്ക്ക് പക്ഷെ, ആന്ഡേഴ്സ് ബ്രെവിക്കിനെ പോലുള്ളവര്‍ പുരക്കു മീതെ മരമായി വളരുന്നത് കാണാനുള്ള ഗ്രാഹ്യശേഷി ഇല്ലാതെ പോയി. അതിനുള്ള വിലയാണ് ഓസ്ലോ  നല്‍കേണ്ടി വന്നത്.


ഇസ്ലാമോഫോബിയ ബാധിച്ച മനോരോഗികള്‍ ഇന്റര്നെറ്റിലൂടെയും മറ്റും  വിഷം ചീറ്റാന്‍ തുടങ്ങിയിട്ട് കാലമേറെയായിഅമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ വിദേശ നയത്തെ പോലും സ്വാധീനിക്കാന്‍ മാത്രം ശക്തമാണ് അവരുടെ പ്രചാരണ തന്ത്രങ്ങള്‍. സാമുവല്‍ പിഹണ്ടിംഗ്ടണിന്റെ 
'സംസ്കാരങ്ങളുടെ സംഘട്ടനതിയറിയുടെ പ്രാക്റ്റിക്കല്‍ ആയിരുന്നു അഫ്ഗാനുംഇറാക്കും തുടര്ന്നിങ്ങോട്ട്‌ ലോക രാഷ്ട്രീയ ഭൂപടത്തില്‍ നടന്നു വരുന്ന അമേരിക്കയുടെ ഇടപെടലുകളെല്ലാം. ഇറാഖ് യുദ്ധത്തിനായ് പുറപ്പെടുന്ന അധിനിവേശ സേനയോട് പ്രസിഡണ്ട്ബുഷ്ഓര്മിപ്പിച്ചതും കുരിശു യുദ്ധമാണ് നടത്താന്പോകുന്നതെന്നായിരുന്നു. ബ്രെവിക്കിന്റെയും 'രോഗം' അന്ധമായ വംശീയതയില്കവിഞ്ഞൊന്നുമായിരുന്നില്ല. ലക്ഷക്കണക്കിന്മനുഷ്യരെ വംശീയതയുടെ പേരില്കൊന്നൊടുക്കിയ ഹിറ്റ്ലറിനോട് ആരാധന മൂത്ത വംശീയ ഭ്രാന്തന്മാര്രൂപീകരിച്ച നിയോ- നാസി പ്രസ്ഥാനത്തില്അംഗത്വവുമുള്ളയാളായിരുന്നു വംശീയ ഭീകരന്‍. ജര്മനിയുടെ പൈതൃകങ്ങളുള്ക്കൊള്ളുന്ന രാജ്യമാണ് നോര്വെ എന്നതും ഹിറ്റ്ലറെ പോലെ തന്നെ ക്രിസ്ത്യന്വിശ്വാസം വെച്ചു പുലര്ത്തുന്നവന്എന്നതിലും കവിഞ്ഞ വംശീയതയൊന്നും ബ്രെവിക്കും ഹിറ്റ്ലറും തമ്മിലില്ല.  ഭീകരാക്രമണത്തിനു  ഓസ്ലോ നഗരം തെരഞ്ഞെടുത്തതില്പോലും കൃത്യമായ ആസൂത്രണമുണ്ടായിരുന്നുകാരണം പാകിസ്ഥാനില്‍ നിന്നും സുഡാനില്നിന്നും മറ്റു മുസ്ലിം രാജ്യങ്ങളില്‍ നിന്നും കുടിയേറി താമസിച്ചവരാണ്  ഓസ്ലോ നഗരത്തിലെ അന്തേവാസികളില്മിക്കവരും, താരതമ്യേന ക്രിസ്ത്യാനികള്ഏറ്റവും കുറഞ്ഞ സ്ഥലവും അത് തന്നെയായിരുന്നു.

ഇന്റര്നെറ്റില്അപ്ലോഡ്ചെയ്ത മാനിഫെസ്ടോയില്തന്റെ ചെയ്തികള്ക്കുള്ള ന്യായീകരണങ്ങള്ബ്രെവിക്ക് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലെബനോനിലും കൊസോവയിലും കാശ്മീരിലും പെരുകി വരുന്ന മുസ്ലിം ജനസംഖ്യ ബ്രെവിക്കിനെ അസ്വസ്ഥനാക്കുന്നു; 'ഭീതിതമായ' അവസ്ഥ തന്നെയാണ് ഒസ്ലോവിലും സംഭവിക്കാന്പോകുന്നതെന്ന് കണക്കുകള്വ്യക്തമാക്കികൊണ്ട് തന്നെ അദ്ദേഹം സമര്ഥിക്കുന്നു, ജനസംഖ്യാധിഖ്യത്തെക്കുറിച്ചുള്ള 'വ്യാധികള്‍' തന്നെയായിരുന്നു ഹണ്ടിങ്ടണ്ന്റെയും പ്രധാന 'പ്രശ്നം'. അതിനു വേണ്ടിയാണ് സംസ്കാര സംഘട്ടനങ്ങളിലൂടെ ഉയര്‍ന്നു വരാന്‍ പോകുന്ന നവലോക ക്രമത്തിന്റെ സ്വപ്നങ്ങള്‍ അദ്ദേഹം തന്റെ പുസ്തകത്തില്‍ വിവരിച്ചത് .സമാനമായ തിയറികളുടെയും അവയ്ക്കുള്ള പരിഹാരങ്ങളുടെയും ഇന്ത്യന്‍ രൂപങ്ങളാണ് വംശീയ ഉന്മൂലന സിദ്ധാന്തങ്ങളിലൂടെയും   മറ്റും സംഘപരിവാര് സംഘടനകള് നടപ്പി ലാക്കാന്‍ ശ്രമിച്ചത്ഫാഷിസത്തിന്റെ കരാള ഹസ്തങ്ങള്‍ സമൂഹത്തെ കൈകാര്യം ചെയ്ത രീതിയിലുള്ള സമാനതകള്ക്ക് ഉദാഹരണമാണ് ഇന്ത്യന്പരിപ്രേക്ഷ്യത്തില് നിന്നും ഓസ്ലോ നമുക്ക് നല്‍കുന്ന സൂചനകള്‍.

പാശ്ചാത്യ മീഡിയയെ അനുകരിച്ചു നമ്മുടെ മീഡിയയും ഇസ്ലാമോഫോബിയയുടെ പ്രചാരകരാ യിട്ടുണ്ട് എന്നുള്ളത് വാസ്തമാണ്ലൌവ്‌ ജിഹാദുംഭീകരവേട്ടയും തുടങ്ങി ഒരു സമൂഹത്തെയൊന്നാകെ ഒറ്റപെടുത്തിയ മുഖ്യ ധാരാമാധ്യമങ്ങളുടെ നുണ പ്രചാരണങ്ങള്ക്ക് നാം സാക്ഷികളായതുമാണ്. വളച്ചൊടിക്കലുകളില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ ഒരു മഹത്തായ പാരമ്പര്യമുണ്ടായിരുന്നു നമ്മുടെ മാധ്യമങ്ങള്‍ക്ക് ഈയടുത്ത കാലം വരെ. എന്നാല്‍ സമീപ കാല മാധ്യമ ചരിത്രം വാര്‍ത്താ വധത്തിന്റെയും തമസ്കരണത്തിന്റെയും ചീഞ്ഞു നാറുന്ന കഥകളാണ് നമ്മോട് പറഞ്ഞു തരുന്നത്. മലിനമായ വംശീയ വാദത്തിന്റെയോ വിഷം വമിക്കുന്ന വര്‍ഗീയതയുടെയോ മെഗാ ഫോണുകളായി മാറുന്ന മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, അസത്യജഡിലമായ ഇത്തരം വാര്‍ത്തകള്‍ക്ക്  ഒരാളെയെങ്കിലും സ്വാധീനിക്കാനായാല്ഉറപ്പിക്കുക! അതൊരു ബ്രെവിക്കിന്റെ ജനനമാണ്‌. ഒപ്പം ഒരായിരം ലാദന്മാരുടെയും.  സംഘട്ടനത്തില് ബ്രെവിക്കുമാരും ലാദന്മാരും കൊല്ലപ്പെടുക യില്ലപകരം ഒരു പറ്റം നിരപരാധികളായ കുഞ്ഞുങ്ങളുടെ കരിഞ്ഞു വീണ കബന്ധങ്ങളായിരി ക്കും നമുക്ക് പേറേണ്ടി വരികഅപ്പോഴും 'എക്സ്ക്ലുസീവുകള്‍' ഒരുക്കാന്‍ വേണ്ടി കഴുകന്‍ കാമറക്കണ്ണുകള്തുറന്നു പിടിച്ചു അവരുണ്ടാകും, ഒരു ജനതയെ മുഴുവന്‍ ബലി കൊടുത്തതിന്റെ  നിര്വൃതിയില്‍...!

ലാസ്റ്റ് ബോള്‍: മുംബൈ സ്ഫോടനക്കേസിലെ പ്രതികളെ പറ്റി ഇനിയും സൂചനകളൊന്നും  കിട്ടിയിട്ടില്ലെന്ന് പോലീസും ഇന്ത്യന്‍ മുജാഹിദീനാണെന്ന് ആഭ്യന്തരമന്ത്രിയും.


കമ്മ്യുണിക്കേഷന്‍ ഗ്യാപ്‌!