shamsiswanam - read@ur own risk :)

Pages

Wednesday 25 April, 2012

വക്താക്കളിലെ അശ്ലീലങ്ങളും എ. കെ. ജി സെന്ററിലെ ഡാര്‍വിനും

http://www.shamsiswanam.com
കോണ്ഗ്രസ്സുകാര്‍ അങ്ങിനെയാണ്. ജനങ്ങളെ സേവിച്ചില്ലെങ്കില്‍ ഉറക്കം കിട്ടില്ലവര്‍ക്ക്. ഉജാല സ്റ്റിഫ്ഫ് ആന്റ് ഷൈന്‍ മുക്കിപ്പിഴിഞ്ഞ (കഞ്ഞിയൊക്കെ ഔട്ടോ ഫാഷനല്ലേ?) ഖദറുമുടുത്ത് കാലത്ത് കക്ഷത്തില്‍ ഡയറിയുമായി ഇറങ്ങുന്ന നാടന്‍ യൂത്തന്‍ മുതല്‍ നെഹ്‌റു ജാക്കറ്റും കുര്‍ത്തയുമുടുത്തിറങ്ങുന്ന കേന്ദ്രന്മാര്‍ക്ക് വരെ മനസ്സിലുള്ള ചിന്ത ജനസേവനം മാത്രം! പക്ഷെ ജനങ്ങള്‍ കൂടുന്നതിനനുസരിച്ച് ജനസേവനത്തിന്റെ മേന്മയും കൂടണമെന്നതാണ് കോണ്ഗ്രസ്സുകാരുടെ നയം. അത് കൊണ്ടു തന്നെ ജനസേവനത്തിനു നവം നവങ്ങളായ രീതികള്‍ പരീക്ഷിക്കുന്ന പാര്‍ട്ടിയും കോണ്ഗ്രസ് മാത്രമാണ്.



Friday 13 April, 2012

സമാധാനത്തിലേക്കുള്ള വിളി

നെട്ടോട്ടത്തിലാണിന്ന് മനുഷ്യന്

ഒന്ന് പുഞ്ചിരിക്കാന്‍..എതിരെ വരുന്ന സഹോദരനോട്

സുഖമല്ലേ എന്ന് തിരക്കാന്പോലും സമയമില്ല.

ഭയാനകമാണ് ലോകത്തിന്റെ അവസ്ഥകള്‍.

എങ്ങും സ്വാസ്ഥ്യം കെടുത്തുന്ന വാര്ത്തകള്മാത്രം.

കലാപങ്ങളും കൊലപാതകങ്ങളും കൊള്ളിവെപ്പുകളും

എല്ലാം പതിവ് കാഴ്ചകള്‍.

Wednesday 11 April, 2012

108 കോടി വിഡ്ഢികളേ..നാണം തോന്നുന്നില്ലേ നിങ്ങള്ക്ക്?

വെളുപ്പാന്‍ കാലത്ത് പത്രം നിവര്‍ത്തി ഗ്രഹരാശി നോക്കി, ഇന്നത്തെ ദിവസം നന്നല്ലെന്നു വിധിയുമെഴുതി ക്ലബ്ബില്‍ പോയി കാരംസ് കളിക്കുന്ന ഗൃഹനാഥനെ നാട്ടു ഭാഷയില്‍ മാന്യമായി പറയാന്‍ കൊള്ളാവുന്ന പേര് പോയത്തക്കാരന് എന്നാണ്. ഏറെക്കുറെ ഇതേ മനോഭാവം വെച്ചു പുലര്‍ത്തുന്ന ബഹു കോടി ഇന്ത്യക്കാരുടെ മുഖത്ത് നോക്കി വിഡ്ഢികളേ എന്ന് വിളിക്കാന്‍ അസാമാന്യ ചങ്കൂറ്റമുള്ളവര്‍ക്ക് മാത്രമേ കഴിയൂ. മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കഡ്ജുവാണ് ആ ചങ്കൂറ്റക്കാരന്‍. 90% ഇന്ത്യാക്കാരും വിഡ്ഢികളാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സജീവമായ ചര്‍ച്ചക്ക് വഴിമരുന്നിട്ടെങ്കില്‍ എന്നാശിച്ചു പോകുന്നു. 120 കോടി ജനങ്ങളില്‍ ഒരു മാര്‍ക്കണ്ഡേയ കഡ്ജു മാത്രമേ ഉണ്ടായുള്ളൂ എന്നതില്‍ നാം ലജ്ജിക്കുക!

Sunday 8 April, 2012

പാര്‍ട്ടി മാനെജ്മെന്റ് കമ്പനിയും ഞമ്മള്‍ടെ കമ്മീഷനുകളും

 

ലോകം വിഡ്ഢിദിനം ആചരിക്കുന്ന ഏപ്രില്‍ മാസത്തില്‍ തന്നെ സി. പി. എമ്മിന്റെ പാര്‍ട്ടി കോണ്ഗ്രസ് സംഘടിപ്പിച്ചത് യാദൃശ്ചികമാവാന്‍ തരമില്ല. സാധാരണ ഗതിയില്‍ ഒരു പാര്‍ട്ടി കോണ്ഗ്രസ്സിന്റെ ഇഫക്റ്റ് മൂന്നു വര്ഷം വരെ നീണ്ടു നില്‍ക്കുന്നതാണ്. അത് കഴിഞ്ഞാല്‍ പിന്നെയും റീ ചാര്‍ജ് ചെയ്തു ഇഫക്റ്റ് നിലനിറുത്തുന്ന രീതിയാണ് സി. പി. എമ്മുകാര്‍ പൊതുവേ ഉപയോഗിച്ച് വരാറുള്ളത്. പത്തൊന്‍പതാം പാര്‍ട്ടി കൊണ്ഗ്രസ്സില്‍ കോയമ്പത്തൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോഴിക്കോടും പാര്‍ട്ടിക്കു പൊടി തട്ടി വായിക്കാനുള്ളത്. മൊത്തത്തില്‍ ഒരു പാര്‍ട്ടി കോണ്ഗ്രസ് നടത്താന്‍ ആകെ വേണ്ടി വരുന്നത് നല്ലൊരു ഫോട്ടോസ്റ്റാറ്റ് മെഷീനും തിയ്യതി തിരുത്തിയെഴുതാന്‍ വേണ്ട പേനയും മാത്രമാണ്. അതിനീ ഇവന്റ് മാനെജ്മെന്റ് കമ്പനികളെ ഏല്‍പ്പിച്ചത് എന്തിനാണെന്ന് മാത്രം മനസ്സിലായിട്ടില്ല.

Wednesday 4 April, 2012

അല്ലയീ മഹാത്മാ ഗാന്ധി ഇന്ത്യയുടെ ആരായിട്ടു വരും?

http://www.shamsiswanam.com/


Who is that old man in the picture, Sir..?

ഉറക്കത്തില്നിന്നും ഞെട്ടിയുണര്ന്ന കുട്ടന്പിള്ള ചുറ്റും നോക്കി. ആരെയും കാണുന്നില്ലല്ലോ? ങാ..സ്വപ്നം കണ്ടതായിരിക്കും.

വീണ്ടും ഉറങ്ങാന്തുടങ്ങിയ കുട്ടന്പിള്ളയുടെ കാതുകളില് ചോദ്യം പിന്നെയും വന്നലച്ചു.

Hello sir! Tell me who is that seminude old man?

ഹല്ലല്ല! ഇത് സ്വപ്നമല്ല! തലയുയര്ത്തി പാതിയടഞ്ഞു കിടക്കുന്ന കൌണ്ടറിന്റെ വാതില്പാളി മാറ്റി പിള്ള ഒരു തവള നോട്ടം പായിച്ചു.

Monday 2 April, 2012

പെണ്ണിന്റെ പ്രായം 20 തൂക്കവും 20 തന്നെ!

സൌന്ദര്യം അത് കാണുന്നവന്റെ കണ്ണിലാണെന്നൊരു ചൊല്ലുണ്ട്. പഴഞ്ചൊല്ലുകള്‍ക്ക് പഴഞ്ചോറിന്റെ വില കല്പിച്ചു കൊണ്ടാണ് ഇന്നത്തെ തലമുറ 'വ്യത്യസ്ത'രാവാന്‍ ശ്രമിക്കുന്നത്. കാണുന്നവന്റെ കണ്ണിനു രസിച്ചാലും ഇല്ലെങ്കിലും തങ്ങള്‍  ഇങ്ങിനെയൊക്കെയേ ആവൂ എന്നാണു ഫോര്‍ത്ത് ജെനറേഷന്‍ യുഗത്തിലെ യുവതീ-യുവാക്കള്‍ ചിന്തിക്കുന്നത്. ശരീര സൌന്ദര്യത്തില്‍ ആരോഗ്യത്തിനു സ്ഥാനമില്ലാതായിട്ടു കാലം കുറച്ചായി. ‘വടിവൊത്ത ശരീരം’ എന്നതിന് പകരം ഈര്ക്കിലിനു റിബ്ബണ്‍ ചുറ്റിയതാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ സൌന്ദര്യ സങ്കല്‍പം മാറിയത് തന്നെ ഉദാഹരണം. ശരീരത്തിന്‍റെ ദുര്‍മേദസ്സുകള്‍ കാണിച്ചു നൃത്തം ചെയ്തിരുന്ന മുന്‍കാല താരങ്ങളെ ഏതു വകുപ്പിലാണ് ‘മാദകത്തിടമ്പുകള്‍’ എന്ന ലേബലൊട്ടിച്ച് വിട്ടതെന്നാണ് പുത്തന്‍ ഫാഷന്‍ ഐക്കണുകളുടെ ചോദ്യം. തങ്ങളുടെ സെര്‍ച്ച്‌ ബോക്സില്‍ ഹിറ്റ്‌ ചെയ്യപ്പെടുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് How to lose weight fast’ എന്നാണെന്ന് ഗൂഗിള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്ത് ഇത്രയധികം പൊണ്ണത്തടിച്ചികളുള്ളത് കൊണ്ടല്ല ഈ ചോദ്യമെന്ന് ഗൂഗിള്‍ തന്നെ സമ്മതിക്കുന്നു. പകരം പ്രായത്തിനും ഉയരത്തിനും ആനുപാതികമായി ശരീരത്തിനുണ്ടായിരിക്കേണ്ട വണ്ണം പോലും എങ്ങിനെ കുറയ്ക്കാം എന്നു ഗവേഷണം ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നുവെന്നതാണ് വാസ്തവം. ഉള്ള കഞ്ഞിയും പയറും കാക്കയ്ക്ക് കൊടുത്ത് കരീന കപൂറുകളും ഹിലരി ടഫ്ഫുകളുമാവാന്‍ മിനക്കെടുന്ന കൌമാരക്കാരികളെ ‍ കേരളത്തിലെ കുഗ്രാമങ്ങളില്‍ ‍പോലും കാണാം. എന്നാലിപ്പോള്‍ കേരളത്തിലെ എന്നല്ല ലോകത്തിലെ മുഴുവന്‍ 'സീറോ സൈസു'കളെയും സീറോ ആക്കിക്കൊണ്ടാണ് റഷ്യയില്‍ നിന്നും ഒരു ബ്യൂട്ടി(?) ഉദയം ചെയ്തിരിക്കുന്നത്.

ഇരുപതുകാരിയായ സെനിയ ബുബെങ്കോ എന്ന റഷ്യന്‍ യുവതി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുവാന്‍ കാരണം അവളുടെ ശരീരം തന്നെ. ഇരുപതുകാരിയുടെ ശരീര തൂക്കം വെറും ഇരുപത് കിലോ മാത്രം! എല്ലുകള്‍ക്ക് ചുറ്റും ഇറച്ചി പൊതിഞ്ഞു കൊണ്ട് നടക്കുന്ന സാധാരണക്കാരോട് അവള്‍ക്കു പുച്ഛമാണത്രെ! സ്വന്തം നിലയ്ക്ക് നേടിയെടുത്ത ഈ 'ട്വന്റി-ട്വന്റി'യെ അവള്‍ വിശേഷിപ്പിക്കുന്നത് 'പൊബേഡ' എന്നാണ്. പൊബേഡ എന്ന റഷ്യന്‍ വാക്കിനു വിജയമെന്നാണര്‍ത്ഥം. വല്ലാത്തൊരു വിജയം തന്നെ! അമ്മ തിന്നാലും അമ്മയെ തിന്നാലും രണ്ടാഭിപ്രായമുള്ള കാലത്ത് ഈ മെലിച്ചിലുകാരിക്കെതിരായും അനുകൂലമായും ആയിരക്കണക്കിന് കമന്റുകളാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിറയുന്നത്. എല്ലാ വിമര്‍ശനങ്ങളോടും പക്ഷെ സെനിയക്ക്‌ കവിളൊട്ടിയ ജീവനില്ലാത്ത ഒരു ചിരി മാത്രമാണ് മറുപടി. സെനിയയുടെ സൌന്ദര്യം അവള്‍ തന്നെ തീരുമാനിക്കുന്നതാണ് എന്നാണ് അവളുടെ പക്ഷം. കേരളത്തില്‍ അവള്‍ ജനിക്കാതിരുന്നത് ഏതായാലും നന്നായി. നമ്മുടെ ചാനലുകള്‍ അവളെ ചോദ്യങ്ങള്‍ ചോദിച്ച് കൊന്നേനെ! സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ സെനിയ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഹീറോയിന് ആയി മാറിയിരിക്കുന്നു (സന്തോഷ്‌ പണ്ഡിറ്റ് ഹീറോ ആയതിലും വലുതൊന്നുമല്ലല്ലോ ഇത്?). എന്നാല്‍ 'സെനിയമാനിയ' തങ്ങളുടെ പെണ്‍കുട്ടികളില്‍ പടരാതിരിക്കാന്‍ രക്ഷിതാക്കള്‍ ഭരണകൂടത്തിന്റെ സഹായം തേടിയിരിക്കുന്ന വാര്‍ത്തയും പോയ ദിവസങ്ങളില്‍ നാം കാണുകയുണ്ടായി. വിവിധ രാജ്യങ്ങളിലെ ലജിസ്ലെറ്റുകള്‍ anorexia എന്ന ഭക്ഷണ വിരക്തിയെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനു പ്രതികരണമെന്നോണം ലോകത്തിലാദ്യമായി ഇസ്രയേല്‍ എന്ന രാജ്യം നിശ്ചിത തൂക്കമില്ലാത്ത മോഡലുകളെ പരസ്യ ചിത്രങ്ങളിലും ഫാഷന് ‍റാംപുകളില്‍ ചുവടു വെക്കുന്നതില് നിന്നും വിലക്കിക്കൊണ്ടുള്ള നിയമത്തിന്റെ കരടു രൂപം രണ്ടാഴ്ചകള്‍ക്ക് മുമ്പ് അവതരിപ്പിക്കുകയുണ്ടായി. സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിക്കുന്നവര്‍ക്ക് ഐക്യ രാഷ്ട്ര സഭയുടെ ബോഡി മാസ് ഇന്റക്സ് അനുസരിച്ചുള്ള വണ്ണവും തൂക്കവും വേണമെന്നുള്ളതാണ് നിയമം. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന മോഡലുകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള് സമയാസമയങ്ങളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശവും കൂടി നിയമം മുന്നോട്ടു വെക്കുന്നു. ചുരുക്കത്തില്‍ സ്ലിം ബ്യൂട്ടികള്‍ക്കിനിയുള്ള കാലം കഞ്ഞി കിട്ടിയാലായി! രാഷ്ട്രങ്ങളെ ഈ തരത്തില്‍ ചിന്തിപ്പിച്ച വേറൊരു കാര്യം കൂടിയുണ്ട്. anorexia തലയ്ക്കു പിടിച്ചു നടക്കുന്ന ആളുകളുടെ വര്‍ധന രാജ്യത്തെ ആള്‍ക്കൂട്ടത്തെ അക്ഷരാര്‍ത്ഥത്തില്‍ 'സോമാലിയക്കാര്‍' ആക്കിത്തീര്‍ക്കുമെന്നത് തന്നെ. ജനങ്ങളുടെ കോലം കണ്ടു പട്ടിണി രാജ്യമായെങ്ങാന്‍ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തീര്‍ന്നില്ലേ കാര്യം? നമ്മുടെ നിയമസഭയിലും ഇത്തരം നിയമങ്ങള്‍ പാസ്സാക്കുന്നതാണ് നല്ലത്. ഐക്യ രാഷ്ട്ര സഭയുടെ മാസ് ഇന്റക്സൊക്കെ മാറ്റി വെച്ച് ‘ഷക്കീല മാസ് ഇന്റെക്സ്‌ എന്ന തരത്തിലായാല്‍ നമ്മുടെ ഒരു വിധം താരങ്ങളെയൊക്കെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.

ഇതിലും രസകരമാണ് ചുള്ളന്‍സിന്റെ കാര്യങ്ങള്‍. ശരപഞ്ജരത്തിലെ കുതിരക്കാരനില്‍ നിന്നും നമ്മുടെ യൂത്തുകള്‍ നടന്നു കയറിയത് ബോളിവുഡിലെ മസില്‍ ഖാന്മാരുടെ മള്‍ട്ടി പായ്ക്കുകളിലേക്കായിരുന്നു. നാട്ടിലെ സ്പോര്‍ട്സ് ക്ലബ്ബുകളുടെയും പാര്‍ട്ടി ഓഫീസുകളുടെയും സ്ഥാനം ജിംനേഷ്യങ്ങള്‍ കയ്യടക്കുന്ന കാഴ്ചയും നാം കണ്ടു കഴിഞ്ഞു. ബോഡി ഫാറ്റുകള്‍ ഉരുട്ടി സിമന്റ് ചാക്കുകള്‍ അട്ടിയിട്ടത് പോലെ ഒരു സ്ഥലത്ത് കൂട്ടി വെക്കുന്നതിനു കണ്ടു പിടിച്ച പേര് 'സിക്സ് പാക്ക്' എന്നാണ്. വര്‍ഷങ്ങളോളം മേലനങ്ങി കൂലിപ്പണി എടുത്താലും കിട്ടാത്ത 'സിക്സ് പാക്ക്' രണ്ടു മാസം 'മലബന്ധമുള്ളവന്‍ കക്കൂസില്‍ പോയത് പോലെ'യുള്ള വിക്രിയകള്‍ ജിമ്മിലെ വെയ്റ്റ് ബെഞ്ചിലിരുന്ന് കാണിച്ചാല്‍ കൈപ്പിടിയിലാക്കാമെന്ന അവസ്ഥ വന്നു. ജിമ്മില്‍ കഷ്ടപ്പെടുന്ന മിനി മസിലന്മാര്‍ പക്ഷെ ക്രിക്കറ്റ് കളിക്കുമ്പോള്‍ റണ്ണറെ വെച്ചാണ് ബോഡി മാസ് കീപ്‌ അപ്പ് ചെയ്തത്. കാര്യം മുടങ്ങേണ്ടി വന്നാലും മിസ്‌ ആയ ബസ്സിനു പിറകെ ഒടാനും ജിമ്മന്മാരെ കിട്ടില്ല. ചായ കുടിക്കാന്‍ മറന്നാലും പ്രോട്ടീന്‍ പൌഡര്‍ പാലില്‍ കലക്കി ദിനം നാലു നേരം ടെര്‍മിനേറ്റര്‍ സിനിമയുടെ സിഡി കണ്ടു കുടിച്ചു. അര്‍നോള്‍ഡ്‌  'ദറജ'യിലേക്കെത്തുന്നതും സ്വപ്നം കണ്ട് കണ്ണാടിക്കു മുമ്പില്‍ നിന്ന് ബൈസെപ്സും മസില്സും നോക്കി കാലം കഴിക്കാനേ നമ്മുടെ മിസ്റ്റര്‍ ലോക്കലുകള്‍ക്ക് തല്‍ക്കാലം നിവൃത്തിയുള്ളൂ. യൂത്ത്‌ പെര്സപ്ഷന്‍സ്‌  മാറിക്കൊണ്ടേയിരിക്കുകയാണ്. ഫ്രീക്ക്-യോയോകള്‍ മാറി തിന്‍ ഹാന്‍ഡ്‌സം ട്രെന്‍ഡ്സ് നാട്ടിന്‍ പുറങ്ങളിലുമെത്തിയിരിക്കുന്നു. ഇനി ഇരുപത് കിലോ മാത്രം തൂക്കമുള്ള ഇരുപതുകാരനെ ഉണക്കാനിട്ട കന്തൂറ (അറബികളുടെ നീളന്‍ കുപ്പായം) പോലെ ഗ്രാമ വീഥികളിലൂടെ നടക്കുന്നത് കണ്ടാലും എടുത്ത് അയലില്‍ ഇട്ടേക്കരുത്. നിയോ യൂത്ത്‌ സിംബല്സിനെ നമ്മള്‍ പരിഗണിച്ചില്ല എന്നു വരരുത്.

ലാസ്റ്റ്‌ ബോള്‍: സത്യത്തില്‍..ഗൂഗിളില്‍ പരതിയാല്‍ കിട്ടാത്ത വല്ല വഴിയും മെലിയാനുണ്ടോ? നാടോടുമ്പോള്‍ നാട്ടുകാരെ പറ്റിച്ചോടണം എന്നല്ലേ.. ?