shamsiswanam - read@ur own risk :)

Pages

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, 7 January 2013

ഹൈദരാബാദിലെ ‘മുസ്ലിം’ തൊഗാഡിയ

shamsiswanam_Communalഒരു മൈക്കും കേള്ക്കാന്ഇത്തിരി ആള്ക്കൂട്ടവുമായാല്പിന്നെ വായ്ക്കു വന്നത് കോതയ്ക്ക് പാട്ടെന്ന രൂപത്തിലുള്ള പ്രാസംഗികന്മാരായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കത്തിക്കാന്തീപ്പെട്ടിയുമായി ഇറങ്ങിത്തിരിച്ചവരില്പ്രമുഖര്‍. നാടിന്റെ ചരിത്രമോ സാമൂഹിക ഭദ്രതയുടെ ഭാവിയോ ഒന്നും പ്രശ്നമല്ലാത്ത ഇക്കൂട്ടര്ആള്ക്കൂട്ട മന:ശ്ശാസ്ത്രവും വാക്കുകളെ യഥേഷ്ടമെടുത്തുപയോഗിക്കാനുള്ള കഴിവും സമന്വയിപ്പിച്ച് പച്ച മാംസം കത്തിയെരിയുന്നതില് കൗതുകം കണ്ടെത്തിയവരായിരുന്നു. ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തില്പോലും. അബ്ദുന്നാസര്മഅദനി എന്ന മത പ്രാസംഗികന്മുസ്ലിം യുവാക്കള്ക്കിടയില്ഒരാവേശമായി പടര്ന്നു കയറിയത് ഇതേ ചേരുവകള്വിളക്കിച്ചേര്ത്തു കൊണ്ടായിരുന്നുവെന്നത് ചരിത്രം. അന്നും കേരളം ഉത്തരേന്ത്യയാവാതെ നിന്നത് ഇവിടുത്തെ ഹിന്ദുക്കളടക്കമുള്ള മത സമൂഹങ്ങളുടെയും മത നിരപേക്ഷ പ്രസ്ഥാനങ്ങളുടെയും സമയോചിത ഇടപെടല്ഒന്ന് കൊണ്ട് മാത്രമായിരുന്നു.

Tuesday, 20 November 2012

സുഹൃത്തേ, ഇവിടെയുമുണ്ട് കുറേ മലാലമാര്

ഞാനിതെഴുതുമ്പോഴും ഗസ്സയിലെ കുഞ്ഞുങ്ങള്പേടിയോടെ മേല്ക്കൂരകള്ക്ക് മീതെ കണ്ണും നട്ടിരിക്കുകയാണ്. ഏതു നിമിഷവും തങ്ങളുടെ നേര്ക്ക് വരാനിടയുള്ള ഷെല്ലിന്റെ ഇരമ്പലുകള്ക്ക് കാതോര്ത്തു കൊണ്ട്..! തലക്കു മുകളില്മരണം തത്തിക്കളിക്കുകയെന്നത് നമുക്കൊന്നും ചിന്തിക്കാവുന്ന കാര്യമല്ല. പക്ഷെ തലമുറകളായി ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ വിധി അതാണ്‌. യുദ്ധത്തിന്റെ കെടുതികളും അതിന്റെ ഭയാനതകളും കേട്ടും വായിച്ചും മാത്രം വളര്ന്ന നമുക്ക് അതിന്റെ വേദന എത്രത്തോളം തീവ്രമാണെന്ന് അനുഭവപ്പെടുക സാധ്യമല്ല. ചുണ്ടില്ഒരു കാട്ടാളച്ചിരിയുമായി പിഞ്ചു പൈതലിന്റെ തലയോട്ടിക്ക് മീതെ തോക്കിന്കുഴല്വെക്കുന്ന വന്യത സിനിമകളിലെ വെളിച്ച വിന്യാസത്തിലൂടെയുള്ള പേടിപ്പെടുത്തലില്മാത്രമേ നാം കണ്ടു ശീലിച്ചിട്ടുള്ളൂ. പുറത്തേക്കു ചിതറിത്തെറിച്ച തലച്ചോറും പാതി വെന്ത ശരീരവുമായി തന്റെ മടിയില്ക്കിടക്കുന്ന പൊന്നോമനയെ, അവന്റെ കുസൃതികളെ ഓര്മിച്ചു കരയുന്ന അമ്മമാരുടെ ചിത്രം നമ്മുടെ മനസ്സില്ഒരു ചലനവും സൃഷ്ടിക്കുന്നില്ല. കുഞ്ഞുങ്ങളുടെ രക്തക്കറ പുരണ്ട ചിത്രങ്ങള്ഷെയര്ചെയ്ത് നാം അവരോടു ഐക്യദാര്ഡ്യം പ്രകടിപ്പിക്കുകയാണോ അല്ലെങ്കില്അതോരാഘോഷമാക്കുകയാണോ സത്യത്തില്ചെയ്യുന്നത്?


Wednesday, 7 November 2012

'മാറ്റ'മില്ലാതെ വീണ്ടും!






shamsiswanam.com_Obama
തിരഞ്ഞെടുപ്പവലോകനങ്ങള്പോസ്റ്റ് മോര്ട്ടം പോലെയാണ്. എന്താണ് സംഭവിച്ചതെന്ന് പറയാന്മാത്രം കഴിയുന്നവ. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടുകള്അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്ക് ജനങ്ങള്മറക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പു സമയം പത്ര മാധ്യമങ്ങള്കൊണ്ടു നടന്നതും അല്ലാത്തതുമായ കാര്യങ്ങളാണ് തങ്ങളുടെ ജയ-പരാജയങ്ങള്ക്കു നിമിത്തമായത് എന്നാണ് ഓരോ മത്സരാര്ഥിയും അവകാശപ്പെടാറുള്ളത്. ഇതാണ് തെരഞ്ഞെടുപ്പവലോകനങ്ങളുടെ ഒരു സാമാന്യ വീക്ഷണം. നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും തോല്വിയുടെയും ജയത്തിന്റെയും കാരണങ്ങള്ഒരിക്കലും റ്റാലിയാവാത്തതിന്റെ കാരണവും ഒരു പക്ഷെ അതാവാം.

Wednesday, 25 July 2012

ഉമറിന്റെ ജീവിതം സീരിയലാകുമ്പോള്‍

ഒരുത്തിയെ പ്രേമിച്ചു മറ്റൊരുത്തിയെ കല്യാണം കഴിച്ചു ജീവിക്കുന്നതിനിടയില്‍ വേറൊരുത്തിയെ പിഴപ്പിച്ചു കുഞ്ഞുണ്ടാക്കുന്ന മീശനായകന്മാരുടെ മഴുമോന്തയുടെ ക്ലോസ്-അപ്പ് ഷോട്ടുകളും തോരാത്ത കണ്ണീരിന്റെ പ്രവാഹവുമാണ് നമ്മളെ സംബന്ധിച്ചേടത്തോളം സീരിയല്‍ എന്നത്. അത്തരമൊരു സീരിയലിനെക്കുറിച്ച് ചര്‍ച്ച ചെയ്തു പൈങ്കിളിയുടെ ബ്ലോഗ്‌ അംബാസിഡറായി ആളെക്കൂട്ടാന്‍ എനിക്കുദ്ദേശമില്ല.

Wednesday, 13 June 2012

നൈസാമിന്റെ നാട്ടിലിതാ ഒരു ഹൈ-ടെക് പള്ളി

Hi-TecMasjid

മുടിയും കോടിയും കൊണ്ട് പള്ളി പണിയാന്‍ നടക്കുന്ന നമ്മുടെ മൊല്ലമാര്‍ ഈ വാര്‍ത്ത കണ്ടു കാണുമോ എന്നറിയില്ല. കോഹിനൂര്‍ രത്നങ്ങളുടെ രാജകുമാരന്മാരായിരുന്ന നൈസാമുമാരുടെ നാട്ടിലെ ഹൈ-ടെക് പള്ളി അവര്‍ക്കത്ര പഥ്യമാവാനും വഴിയില്ല. ഹൈദരാബാദ് ബന്ജാര ഹില്‍സിലെ പള്ളിയെ ആലങ്കാരികമായി വിശേഷിപ്പിക്കാന്‍ പറ്റിയ പദം ഹൈ-ടെക് എന്ന് തന്നെയാണ്. പള്ളിയുടെ മോടിയിലും ഭംഗിയിലുമെന്നതിലുപരി അതിന്റെ നടത്തിപ്പിലെ പരിഷ്കാരങ്ങളാണ് മറ്റു പള്ളികളില്‍ നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്.

Sunday, 6 May 2012

ഏട്ടനെ അവര്ക്ക് കൊല്ലാനേ കഴിയൂ..തോല്പ്പിക്കാനാവില്ല!


പുലരി തേടിയുള്ള യാത്രയില്‍
ഞങ്ങളും വീണു പോയേക്കാം
പക്ഷെ.. കാലത്തിന്റെ ചുമരില്‍ ഞങ്ങള്‍
കര്‍മം കൊണ്ട് കുറിച്ചിടും..
'കൊല്ലാം പക്ഷെ, തോല്‍പ്പിക്കാനാവില്ല'

എന്റെ നാടും സമീപ പ്രദേശങ്ങളും ഒരു വാര്‍ത്തയുടെ നടുക്കത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. ടി. പി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ശേഖരേട്ടന്റെ അരുംകൊല പച്ചക്കരളുള്ള എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. കലാപങ്ങളുടെ കനലുറങ്ങാത്ത കണ്ണൂര്‍ എന്ന ദുഷ്പേര്‍ കാലം മായ്ച്ചു തുടങ്ങും മുമ്പ് തലശ്ശേരിയുടെ ചോരയുറഞ്ഞ മണ്ണില്‍ നിന്നും ഏറെയൊന്നും അകലെയല്ലാത്ത ഒഞ്ചിയത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഒരു രക്ത സാക്ഷി കൂടി..! ഒളി മങ്ങാത്ത സമരസ്മരണകള്‍ ഉള്ളിലേറ്റു കിടക്കുന്ന ഒഞ്ചിയത്തിന് അതിന്റെ നായകനെ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ ഒരു വ്യത്യാസം മാത്രം. ഏതൊരു പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണോ ടി. പി. യെന്ന മനുഷ്യസ്നേഹി നിലകൊണ്ടത്, അതേ പ്രത്യയ ശാസ്ത്രത്തിന്റെ കരങ്ങളാല് തന്നെ വെട്ടി നുറുക്കപ്പെട്ടു ഒടുങ്ങേണ്ടി വന്നു ആ ധീര സഖാവിന്.

Tuesday, 1 May 2012

ഉസ്താദേ, എന്താണാ വാക്കിന്റെ അര്ത്ഥം?

www.shamsiswanam.com/ഒരു പാട് കെട്ടുമാമാങ്കങ്ങളും ആഘോഷരാവുകളും കണ്ടു മതിമറന്ന കേരളത്തിന്റെ തലസ്ഥാന നഗരി കഴിഞ്ഞ ദിവസം മറ്റൊരു മാമാങ്കത്തിന് കൂടി സാക്ഷിയായി. ഒരു മത നേതാവ് നടത്തിയ കേരള യാത്രയുടെ ആര്‍ഭാട പൂര്‍ണമായ പരിസമാപ്തിയുടെ നിറങ്ങള്‍ പേജിലും സ്ക്രീനിലും മിന്നി മറഞ്ഞു കൊണ്ടേയിരുന്നു. പ്രൈം ടൈം ഷെഡ്യൂളുകള്‍ മാറ്റി വെച്ച് സ്പോണ്‍സേര്‍ഡ്  ലൈവ് ടെലികാസ്റ്റുകളുമായി ചാനല്‍ക്കൂട്ടങ്ങള്‍ സമ്മേളനത്തിന്റെ മദ്ഹ് പടപ്പാട്ടുകള്‍ പാടി വാങ്ങിയ കാശിനു ഉപകാരസ്മരണയോതി. കാസര്ക്കോട് നിന്നും ആദ്യമായല്ല ഒരാള്‍ തിരുവനന്തപുരത്തേക്കു യാത്ര തിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ അരങ്ങേറ്റവും പിരിഞ്ഞൊഴിയലുമെല്ലാം പതിറ്റാണ്ടുകളായി കേരളം കണ്ടു വരുന്നത് ഇത്തരം യാത്രകളിലൂടെയാണ്. ആ യാത്രകളിലൊന്നും കാണാത്ത പളപളപ്പ്, അതിഭാവുകത്വങ്ങളെപ്പോലും അസ്ഥാനത്താക്കുന്ന ആഡംബരം..അതാണീ യാത്രയുടെ പ്രത്യേകതയും. ലക്ഷങ്ങള്‍ ചെലവഴിച്ച് കാസര്ക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ട്രെയിന്‍ സര്‍വീസുകള്‍, കോടികള്‍ മുടക്കി ഗള്‍ഫില്‍ നിന്നും രണ്ടു ചാര്‍ട്ടെര്ഡ് ഫ്ലൈറ്റുകള്‍. പുരോഹിതപ്പണക്കൊഴുപ്പുകള്‍ക്ക് മുകളില്‍ പറക്കാന്‍ അഗ്നി-5 മിസൈലുകള്‍ക്ക് പോലും ശേഷിയുണ്ടോ എന്നു തോന്നിപ്പിച്ച കെട്ടുകാഴ്ചകള്‍. എല്ലാ അര്‍ത്ഥത്തിലും ആര്‍ഭാടത്തിന്റെ അങ്ങേത്തലയോളം ചെന്നെത്തുന്ന അഭ്യാസങ്ങള്‍. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇത്തരം ആഡംബരങ്ങള്‍ ആഗ്രഹിച്ചാലും അവ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുണ്ടാവില്ല. പണത്തിന്റെ ഉറവിടങ്ങള്‍ തേടിയുള്ള ചോദ്യങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കും എന്നത് തന്നെ കാരണം. പക്ഷെ കോടികളുടെ കൊട്ടിയാടലുകള്‍ക്ക് കഴിഞ്ഞ ദിവസം തലസ്ഥാന നഗരി സാക്ഷിയായിട്ടും ആരും ഒരു ചോദ്യം പോലും ചോദിച്ചില്ല, ധനാഗമന മാര്‍ഗങ്ങളെപ്പറ്റി അന്വേഷിച്ചതുമില്ല; ഇനിയൊട്ടു അന്വേഷിക്കുകയുമില്ല. കാരണം ഇത് മതത്തിന്റെ പേരിലാണ്. തൊട്ടാല്‍ തൊട്ടവന് പൊള്ളും.

Friday, 13 April 2012

സമാധാനത്തിലേക്കുള്ള വിളി

നെട്ടോട്ടത്തിലാണിന്ന് മനുഷ്യന്

ഒന്ന് പുഞ്ചിരിക്കാന്‍..എതിരെ വരുന്ന സഹോദരനോട്

സുഖമല്ലേ എന്ന് തിരക്കാന്പോലും സമയമില്ല.

ഭയാനകമാണ് ലോകത്തിന്റെ അവസ്ഥകള്‍.

എങ്ങും സ്വാസ്ഥ്യം കെടുത്തുന്ന വാര്ത്തകള്മാത്രം.

കലാപങ്ങളും കൊലപാതകങ്ങളും കൊള്ളിവെപ്പുകളും

എല്ലാം പതിവ് കാഴ്ചകള്‍.

Wednesday, 11 April 2012

108 കോടി വിഡ്ഢികളേ..നാണം തോന്നുന്നില്ലേ നിങ്ങള്ക്ക്?

വെളുപ്പാന്‍ കാലത്ത് പത്രം നിവര്‍ത്തി ഗ്രഹരാശി നോക്കി, ഇന്നത്തെ ദിവസം നന്നല്ലെന്നു വിധിയുമെഴുതി ക്ലബ്ബില്‍ പോയി കാരംസ് കളിക്കുന്ന ഗൃഹനാഥനെ നാട്ടു ഭാഷയില്‍ മാന്യമായി പറയാന്‍ കൊള്ളാവുന്ന പേര് പോയത്തക്കാരന് എന്നാണ്. ഏറെക്കുറെ ഇതേ മനോഭാവം വെച്ചു പുലര്‍ത്തുന്ന ബഹു കോടി ഇന്ത്യക്കാരുടെ മുഖത്ത് നോക്കി വിഡ്ഢികളേ എന്ന് വിളിക്കാന്‍ അസാമാന്യ ചങ്കൂറ്റമുള്ളവര്‍ക്ക് മാത്രമേ കഴിയൂ. മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കഡ്ജുവാണ് ആ ചങ്കൂറ്റക്കാരന്‍. 90% ഇന്ത്യാക്കാരും വിഡ്ഢികളാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സജീവമായ ചര്‍ച്ചക്ക് വഴിമരുന്നിട്ടെങ്കില്‍ എന്നാശിച്ചു പോകുന്നു. 120 കോടി ജനങ്ങളില്‍ ഒരു മാര്‍ക്കണ്ഡേയ കഡ്ജു മാത്രമേ ഉണ്ടായുള്ളൂ എന്നതില്‍ നാം ലജ്ജിക്കുക!

Thursday, 29 March 2012

വെറുതെയല്ല ഭാര്യ (കൈത്തരിപ്പ്‌ തീര്ക്കാ നും കൂടിയാണ്!)


ഭാര്യയെ തല്ലാന്‍ പാടുണ്ടോ എന്നത് എക്കാലഘട്ടത്തിലെയും സജീവ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍  'ക്ഷീണം മാറ്റാന്'‍ രണ്ടെണ്ണം അകത്താക്കി ഭാര്യയെ തൊഴിക്കുന്ന ഭര്‍ത്താക്കന്മാരാണ് എക്കാലത്തെയും ഹൈലൈറ്റ്. ഭാര്ത്താവ് എന്നാല്‍ തല്ലാനധികാരമുള്ളവനാണെന്നും ഭാര്യ എന്നതിനര്ത്ഥം തന്നെ തല്ലു കൊള്ളേണ്ടവളാണെന്നുമുള്ള ഡിക്ഷ്ണറി വരെ ചിലര്‍ രചിച്ചു കളഞ്ഞിട്ടുണ്ട്. ചാനല് ചര്ച്ചകളില് സ്ത്രീയുടെ ദൈന്യതയോര്ത്ത് രോഷം കൊള്ളുന്നവനും വീട്ടിലെത്തിയാല് മുട്ടുകാലു മടക്കി തൊഴിക്കുക എന്ന പതിവ് വിടാറില്ല. കല്യാണം കഴിക്കാത്ത പാതിരിമാര്‍ അനുഗ്രഹഭാഷണത്തില്‍ സ്ത്രീ അമ്മയാണ്, സ്നേഹമാണ്, കന്യാ മര്‍യമാണ് എന്ന് പറയുന്നത് പോലെ എളുപ്പമല്ല അവരെ മാനേജ് ചെയ്യുന്നതെന്ന് കഥകളുടെ അകമ്പടിയോടെ സരസമായി പറയാറുണ്ടായിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒടുക്കം ഇടവകയിലെ അച്ചനോട് ‘അച്ചോ പോയി കല്യാണം കഴിച്ചേച്ചു വാ.. ഈ പറഞ്ഞതൊക്കെ അച്ചന് തിരുത്തിപ്പറയേണ്ടി വരും’ എന്ന് ഉപദേശിച്ചു ഉള്ളിലെ തൊന്തരവ്‌ തീര്‍ത്ത കഥയും അവനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.. പൊതുവേ പാവത്താനായ മോനു എന്ന എന്റെ കൂട്ടുകാരനാണോ 'ചങ്കരനൊത്ത ചക്കി'യായി കാണാറുള്ള അവന്റെ ലില്ലീസയാണോ വീട്ടിലെ 'സിംഗം' എന്നെനിക്കറിയില്ല. ഏതായാലും അവിടെയും ഒരുനിയമസഭ’ നടക്കാറുണ്ടായിരുന്നു എന്നതുറപ്പാണ്.