shamsiswanam - read@ur own risk :)

Pages

Showing posts with label america. Show all posts
Showing posts with label america. Show all posts

Wednesday, 7 November 2012

'മാറ്റ'മില്ലാതെ വീണ്ടും!






shamsiswanam.com_Obama
തിരഞ്ഞെടുപ്പവലോകനങ്ങള്പോസ്റ്റ് മോര്ട്ടം പോലെയാണ്. എന്താണ് സംഭവിച്ചതെന്ന് പറയാന്മാത്രം കഴിയുന്നവ. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടുകള്അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്ക് ജനങ്ങള്മറക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പു സമയം പത്ര മാധ്യമങ്ങള്കൊണ്ടു നടന്നതും അല്ലാത്തതുമായ കാര്യങ്ങളാണ് തങ്ങളുടെ ജയ-പരാജയങ്ങള്ക്കു നിമിത്തമായത് എന്നാണ് ഓരോ മത്സരാര്ഥിയും അവകാശപ്പെടാറുള്ളത്. ഇതാണ് തെരഞ്ഞെടുപ്പവലോകനങ്ങളുടെ ഒരു സാമാന്യ വീക്ഷണം. നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും തോല്വിയുടെയും ജയത്തിന്റെയും കാരണങ്ങള്ഒരിക്കലും റ്റാലിയാവാത്തതിന്റെ കാരണവും ഒരു പക്ഷെ അതാവാം.

Sunday, 18 March 2012

മോഡിയുടെ 'TIME’

നാട്ടില്‍ അത്യാവശ്യം നിലയും വിലയുമുള്ള മാന്യനെ സദ്യക്ക് വിളിച്ചു വരുത്തി തൂശനിലയിട്ടു ചോറ് വിളമ്പിക്കൊടുക്കുന്നതിനു പകരം അടുക്കളപ്പുറത്തെ കോലായില്‍ ചമ്രം പടിഞ്ഞിരുത്തി ചേമ്പിലയില്‍ പഴങ്കഞ്ഞി കൊടുത്തത് പോലെയാണ് ടൈം മാഗസിനുകാര്‍ മോഡിയോടു ചെയ്തത്. കുറഞ്ഞത് ഐക്യരാഷ്ട്ര സഭാ സെക്രട്ടരിയെങ്കിലുമാവാന്‍ മാത്രം യോഗ്യതയും 'കയ്യിലിരിപ്പു'മുള്ള മിസ്റ്റര്‍ മോഡിയെ  ടൈം മാഗസിനുകാര്‍ വെറുമൊരു ഇന്ത്യാ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി എന്നൊക്കെ വിളിച്ച് അപമാനിക്കുകയും പോരാത്തതിന് ആ വിവരം മാലോകര്‍ ശ്രദ്ധിക്കാന്‍ വേണ്ടി അങ്ങേരുടെ മുഖചിത്രം വെച്ച് കവര്‍ സ്റ്റോറിയാക്കി ഇറക്കുകയും ചെയ്തു കളഞ്ഞു. ടൈം മാഗസിന്റെ ഏഷ്യന്‍ എഡിഷന്‍ ലേറ്റസ്റ്റ് ലക്കത്തിലാണ് ഈ 'കൊലച്ചതി' അവര്‍ മോഡിയോടു ചെയ്തിരിക്കുന്നത്. അമേരിക്കയുടെ സ്റ്റോക്കിലുള്ള ഏതെങ്കിലും ലെശ്കറുകാരനെ വിട്ട് അങ്ങേരെയങ്ങു കൊല്ലിക്കുന്നതായിരുന്നു ഇതിലും ഭേദം.

Thursday, 8 March 2012

വരുന്നൂ..മുസ്ലിം 'ഫെയ്സ്ബുക്ക്'!

ഫെയ്സ്ബുക്ക് യുഗത്തില് നമ്മുടെ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്നത് സോഷ്യല് നെറ്റ്വര്ക്കുകളാണെന്ന കാര്യത്തില് സംശയമില്ല. നാള്ക്കു നാള് പുതിയ സോഷ്യല് നെറ്റ്വര്ക്കുകള് ഉദയം കൊള്ളുകയും വന്നതിനേക്കാള് വേഗതയില് വിസ്മൃതിയിലാഴ്ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയൊരുസൌഹൃദ സങ്കേതംകൂടി നമ്മുടെതോന്നലുകളുടെ ഭാരം പേറാന് വരുന്നത്. സലാംവേള്‍ഡ് എന്ന സൈറ്റാണ് അണിയറയില് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

Sunday, 18 December 2011

യൂസിംഗ് ഫേയ്സ്ബുക്ക്..നോ പപ്പാ..!

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും മിസ്റ്റര്‍ ഒബാമ തന്റെ കുട്ടികളെ തടഞ്ഞതാണ് ഈ ആഴ്ചയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ഒബാമയുടെ ഈ നടപടി വിവിധ കോണുകളില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പ്രസ്ഥാനം ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലാണ് ഇതിന്റെ അലയൊലികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഒബാമയിലെ മൌലികവാദിയെയാണ് ഇത് തുറന്നു കാട്ടുന്നതെന്ന്

Tuesday, 15 November 2011

ചെറായില്‍ നിന്നും വാള്‍ സ്ട്രീറ്റിലേക്കുള്ള ദൂരം

നമ്മള്‍ ഇന്ത്യക്കാര്‍ക്ക്  ഹര്‍ത്താല്‍ നടത്താന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ ഹര്‍ത്താല്‍ നടത്തണമെന്നത് മാര്‍ക്സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. അതവര്‍ കാലാകാലങ്ങളില്‍ യഥാക്രമം നിര്‍വഹിച്ചു പോന്നിട്ടുമുണ്ട്. ഒരു കണക്കിന് അവരെ കുറ്റം പറയാനുമൊക്കില്ല. സ്വാഭാവിക – അപകട മരണങ്ങളെയും ആത്മഹത്യകളെയും മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ കണക്കില്‍ പെട്ടതും പെടാത്തതുമായ അനേകം രാജ്യങ്ങളിലെ ജനസംഖ്യയുടെ നല്ലൊരു പങ്കും ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിപ്പോകുന്നതിനു പിന്നില്‍ അമേരിക്കയെന്ന രാഷ്ട്രത്തിന്റെ 'അദ്ധ്വാനം' ചെറുതല്ല.

അമേരിക്ക പറയുന്നതെന്തും മൂടും മുടിയും നോക്കാതെ എതിര്‍ക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരനാകാനുള്ള പ്രഥമ യോഗ്യത. അത് കൊണ്ട് തന്നെ മെയ്ഡ് ഇന്‍ അമേരിക്ക എന്ന സ്റ്റിക്കര്‍ എവിടെ കണ്ടാലും‍ ഉള്ളിലുള്ള കലിപ്പ് താനേ പുറത്ത്‌ വരും, യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്. ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റുകാര്‍ പക്ഷെ സിംഹവാലന്‍ കുരങ്ങുകളെ പോലെ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണിന്ന്. ആഴ്ചയിലൊരിക്കല്‍ അമേരിക്കയെയും അവിടുത്തെ ജനതയെയും നാല് മുട്ടന്‍ തെറി പറഞ്ഞാലേ തങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധരാണെന്ന് സ്വയം ബോധ്യപ്പെടൂ എന്നുള്ളത്‌ കൊണ്ടാണോന്നറിയില്ല അങ്ങിനെയൊരു പരിപാടി പാര്‍ട്ടി ചാനലിലും പത്രങ്ങളിലും യാതൊരു മുടക്കവും കൂടാതെ നടന്നു വരാറുണ്ട്. പക്ഷെ, പതിവില്‍ നിന്നും വിപരീതമായി അമേരിക്കയില്‍ നടക്കുന്ന ഒരു ബഹുജന സമരത്തിന്‌ ഇങ്ങു കേരളത്തില്‍ നിന്നും പിന്തുണ നല്‍കിയത്‌ ആരെയും അത്ഭുതപ്പെടുത്തും. അതും സി. പി എമ്മിന്റെ ചെറായി ബ്രാഞ്ച് സമ്മേളനത്തില്‍ സായിപ്പിന് പിന്തുണയുമായി കുട്ടിസഖാക്കള്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ആരും ചിന്തിച്ചു കാണില്ല. സാമ്പത്തിക മാന്ദ്യം മുതലാളിത്ത വ്യവസ്ഥിതിയുടെ അടിക്കല്ല് വരെ കാണിച്ചു തന്ന സ്ഥിതിക്ക് വൈറ്റ് ഹൌസിനു മുകളില്‍ ചെങ്കൊടി നാട്ടുന്നതാണ് ഇപ്പോള്‍ നമ്മുടെ കൊമ്രെഡുകളുടെ മധുര മനോഹര  സ്വപ്നം. അതിനൊരു സൈദ്ധാന്തിക ഭാഷ്യവുമായി മാര്‍ക്സിന്റെ തിരിച്ചു വരവ് വരെ പ്രവചിച്ചു കളഞ്ഞു ചിലര്‍. മാര്‍ക്സിനും മാര്‍ക്സിസത്തെ കുറിച്ച് സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമല്ലേ കഴിഞ്ഞിട്ടുള്ളൂ എന്ന നിലക്ക് സ്വപ്നത്തെ  ഒരു ‘ജനിതക രോഗമായി’ നമുക്ക്‌ മാറ്റി നിര്‍ത്താം.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും ചെറായി സമ്മേളനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാലോചിച്ചാല്‍ നമുക്ക്‌ താനേ   ചിരി വരും. കുത്തക വിരുദ്ധം എന്നതില്‍ കവിഞ്ഞ് ആടും ആടലോടകവും തമ്മിലുള്ള ബന്ധമേ വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും തമ്മിലുള്ളൂ. കാള പെറ്റെന്ന് കേട്ടപ്പോ കയര്‍ മാത്രമല്ല; കറവക്ക് ആളെ വരെ ഏര്‍പ്പാടാക്കി എന്നിടത്താണ് മാര്‍ക്സിസ്റ്റു പാര്ട്ടിയുള്ളത്.
യഥാര്‍ത്ഥത്തില്‍ എന്താണ് വാള്‍സ്ട്രീറ്റില്‍ നടക്കുന്നതെന്ന് പറഞ്ഞു കൊടുക്കാന്‍ ഒരു ഇ.എം.എസ്സോ വിജയന്‍ മാഷോ ഇല്ലാതെ പോയതിന്റെ അനന്തര ഫലമാണ് ചെറായി പ്രമേയമായി പുറത്തു വന്നത്. ലോകസമ്പത്തിന്റെ പകുതിയിലധികവും കൈയടക്കി വെച്ചിരിക്കുന്നത് വെറും അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തന്നെ ആഗോള ജനസംഖ്യയുടെ എത്ര ശതമാനമാണീ സമ്പന്നര്‍ എന്നത് നിര്‍വചിക്കാന്‍ പോലും പ്രയാസമുള്ള കാര്യം! അസമത്വത്തെ കുറിച്ച കാഴ്ചപ്പാടാണ് ചെറായി സമ്മേളനക്കാരെ വാള്‍സ്ട്രീറ്റിനു കീജയ് വിളിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്നാണു മനസ്സിലാക്കാന്‍ സാധിക്കുന്നത്.

വ്യക്തമായ വിശകലനത്തില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ആപേക്ഷികമാണ് എന്ന് കാണുവാന്‍ കഴിയും. ആഗോളീകരണാനന്തര കാലഘട്ടത്തില്‍ ലോകജനത നിര്‍വചിക്കപ്പെട്ടിരിക്കുന്നത് രണ്ടു തട്ടുകളിലായിട്ടാണ്, ഉള്ളവരെന്നും ഇല്ലാത്തവരെന്നും. ഭൂമുഖത്തെ 400 കോടി വരുന്ന മനുഷ്യന്മാരുടെ ദിവസ വരുമാനം 100 രൂപയില്‍ താഴെയാണെന്നത് അതിശയോക്തിയല്ല! അവരാണ് ആഗോള ദരിദ്രര്‍ എന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും 100 രൂപയില്‍ കൂടുതല്‍ ദിവസക്കൂലിയുള്ളവന്‍ സമ്പന്നരുടെ പട്ടികയിലാണ്. എന്നാല്‍ ഇതില്‍ തന്നെ സാമൂഹ്യ ശാസ്ത്രജ്ഞരുടെ വര്‍ഗീകരണത്തില്‍ വംശീയ-സാമൂഹ്യ അസമത്വങ്ങള്‍ ‍ അനുഭവിക്കുന്ന ജനങ്ങളെ ‍(അവര്‍ നൂറ് രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണെങ്കിലും) ദരിദ്രവിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. 100 രൂപ ദിവസക്കൂലി (2 ഡോളര്‍) എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അമേരിക്കയടക്കം പാശ്ചാത്യ നാടുകളിലെവിടെയും ഒരു ദരിദ്രനെ പോലും കണ്ടെത്തുവാന്‍ നമുക്ക് സാധ്യമല്ല. United States Standard of Living ന്റെ കണക്കനുസരിച്ച് അവിടുത്തെ ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തോളം പേര്‍ ദാരിദ്ര്യ രേഖക്ക് താഴെ നില കൊള്ളുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രരുമായി യാതൊരു വിധത്തിലും (വിഭവ-സേവന ലഭ്യതയുടെ കാര്യത്തിലോ പട്ടിണിയുടെ കാര്യത്തിലോ) താദാത്മ്യം പ്രാപിക്കുന്നില്ലെന്നതാണ് വാള്‍സ്ട്രീറ്റ് പോസ്റ്ററൊട്ടിച്ച മാര്‍ക്സിസ്റ്റ്‌ കുട്ടന്മാര്‍ കാണാതെ പോയത്. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. സ്പെയിനിലോ മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലോ പത്തു വര്‍ഷമായി ഒരാള്‍ക്ക്‌ ജോലിയും കൂലിയുമില്ലെന്നിരിക്കട്ടെ! എന്നാല്‍ പത്തു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന, ശമ്പളം കൈപ്പറ്റുന്ന സോമാലിയക്കാരനെക്കാളും സുഭിക്ഷമായി കഴിഞ്ഞു കൂടുന്നത് മേല്പറഞ്ഞ സ്പെയിന്കാരനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. കുറച്ചു കൂടി വിശദമാക്കിയാല്‍ അമേരിക്കയില്‍ തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാരന്റെ ജീവിത നിലവാരം മൂന്നു പതിറ്റാണ്ട് മാര്‍ക്സിസ്റ്റുകാര്‍ 'സേവിച്ചു ഭരിച്ച' പശ്ചിമ ബംഗാളിലെ ജോലിയുള്ള ശരാശരി ചെറുപ്പകാരന്റെതിലും ഉയര്‍ന്നതാണ്. വാള്‍സ്ട്രീറ്റ് പിടിച്ചടക്കാന്‍ ഇറങ്ങി പുറപ്പെട്ട അമേരിക്കക്കാര്‍ക്ക് പിന്നാലെ 'അങ്ങിനെ തന്നെ അങ്ങിനെ തന്നെ ആയിരമായിരം അങ്ങിനെ തന്നെ' എന്ന് വിളിച്ചു നടക്കുന്നതിനു പകരം അവനവന്റെ ജോലി നോക്കി പോയിരുന്നെങ്കില്‍ അന്നെങ്കിലും കഞ്ഞി കുടിച്ചു കിടക്കാമായിരുന്നു. 'വാള്‍സ്ട്രീറ്റ് സഖാക്കള്' ബിരിയാണി തിന്നായിരിക്കും പ്രക്ഷോഭത്തിന്റെ ഓരോ ദിവസവും കിടന്നുറങ്ങിയിട്ടുണ്ടാവുക. യഥാര്‍ത്ഥത്തില്‍ നാല് നേരവും മുടങ്ങാതെ ഭക്ഷണം കിട്ടുന്ന, കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കുന്ന, കുടുംബമൊന്നടങ്കം ആരോഗ്യ പരിരക്ഷ ലഭിക്കുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരല്ല അവരുയര്‍ത്തിപ്പിടിച്ച ബാനറില് പറയുന്നത് പ്രകാരം ഈ ലോകത്തിലെ 99 ശതമാനത്തെ പ്രതിനിധീകരിക്കുന്നവര്‍. പകരം ദുരന്തങ്ങളും ദുരിതങ്ങളും മാത്രം നീക്കിയിരിപ്പുള്ള, പട്ടിണിയും മഹാമാരികളും പെയ്തൊഴിയാത്ത, ആവശ്യം എന്നത് അയലത്തു പോലും എത്തിയിട്ടില്ലാത്ത, ആഡംബരം എന്നുച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാതെ പോയ മൂന്നാം ലോക രാജ്യങ്ങളിലെ പട്ടിണിപ്പേക്കോലങ്ങള്‍.. അവരാണാ 99 എന്ന വലിയ അക്കത്തിനു പിറകില്‍ നില്‍ക്കുന്നവര്‍. അവര്‍ക്ക് വേണ്ടി ഒരു ബാനറും ഇതു വരെ ഉയര്ത്തപ്പെട്ടിട്ടില്ല. ഒരു പ്രക്ഷോഭവും ഇന്നേ വരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ആഡംബരത്തിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുന്നവര്‍ ഓര്‍ത്തു കാണില്ല അവര്‍ ചവിട്ടി നില്‍ക്കുന്നത് അഴുകാന്‍ പോലും ത്രാണിയില്ലാതെ പോയ ആ പട്ടിണിപ്പാവങ്ങളുടെ ചേതനയറ്റ ജഡങ്ങള്‍ക്ക് മുകളിലാണെന്ന്.


ലാസ്റ്റ്‌ ബോള്‍: അമേരിക്കയില്‍ മുന്‍ രാഷ്ട്രപതി കലാമിന് വീണ്ടും സുരക്ഷയുടെ പേരില്‍ അപമാനം.
പത്രത്തില്‍ ഒരു പരസ്യം കൊടുത്ത് വില്ലേജ് ഓഫീസില്‍ പോയി പേരുമാറ്റം നടത്തി ഒരു കുരിശു മാലയും അണിഞ്ഞു അടുത്ത തവണ വിമാനം കയറി നോക്ക്. നോ പ്രോബ്ലം!
 

Monday, 25 July 2011

ഇസ്ലാമോഫോബിയ തോക്കെടുക്കുമ്പോള്‍..



















പാറക്കെട്ടുകള്ക്കിടയിലൂടെ കൈവഴിയായ് കടന്നു പോകുന്ന ഉള്ക്കടലുകളാല്സമൃദ്ധമാണ് നോര്വേ എന്ന സുന്ദര രാജ്യം. അതിന്റെ തലസ്ഥാനമായ ഓസ്ലോയില്നിന്നും കഴിഞ്ഞ ദിവസങ്ങളില്വന്ന വാര്ത്തകള്നമ്മുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. സമാധാനത്തിനു പേര് കേട്ട നോര്വേ എന്ന രാജ്യവും ജനതയും സമാധാന പ്രിയരായിരുന്നുഇക്കാലമത്രയുംഅവരുടെ നയങ്ങളും നടപടികളും അതിനുതകുന്നതുമായിരുന്നുപ്രത്യേകിച്ചും അസമാധാനത്തിന്റെയും സംഘര്ഷങ്ങളുടെയും  പറുദീസയായ പശ്ചിമേഷ്യയുടെ     കാര്യത്തിലെങ്കിലും അവര്മുന്കൈയെടുത്തു നടത്തിയ സമാധാന ശ്രമങ്ങള്ഒട്ടൊക്കെ വിജയം കണ്ടിട്ടുമുണ്ട്. നോര്വേയുടെ ചരിത്രത്തോളം പഴക്കമുള്ള  ശുഭ്ര വസ്ത്രമാണ് ഒറ്റ ദിവസം കൊണ്ട് രക്തപങ്കിലമാക്കപ്പെട്ടിരിക്കുന്നത്നൂറോളം വരുന്ന നിരപരാധികളായ  (കുട്ടികളും കൌമാരക്കാരുമായിരുന്നു ഭൂരിഭാഗവും)മനുഷ്യ ജീവനുകളാണ് ഭ്രാന്തന്‍ ചിന്തകളുടെആള്രൂപത്തിന്റെ തോക്കിനു മുന്നില്‍ പിടഞ്ഞൊടുങ്ങിയത്. എല്ലാ ഭീകരാക്രമണങ്ങളുടെയും ഇരകളെ പോലെ തന്നെ അവര്ക്കറിയില്ലായിരുന്നു തങ്ങളെന്തിനാണ് മരിച്ചു വീഴുന്നതെന്ന്? ആന്ഡേഴ് ബെഹ്റിങ് ബ്രെവിക് എന്ന ഇസ്ലാമോഫോബിക് ഭീകരവാദിയാണ് കുറഞ്ഞ സമയം കൊണ്ട് ഇത്രയും പേരെ നിഷ്ടൂരമായി വകവരുത്തി കുപ്രസിദ്ധിയുടെ കൊടുമുടിയില്തോക്കുമേന്തി നില്ക്കുന്നത്. ആദ്യം സ്ഫോടനം നടത്തിയും പിന്നീട് നേരിട്ടുള്ള വെടിവെപ്പി ലൂടെയുമാണ് നൂറോളം മനുഷ്യ ജീവനുകള് ഈ കൊടും ഭീകരന് വെറും ഒന്നര മണിക്കൂര് കൊണ്ട് അന്ത്യ കൂദാശ ചൊല്ലി പരലോകത്തേക്കു പറഞ്ഞയച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ അജ്മല്‍ അമീര്‍ കസബിനെ പോലെ  'രക്ത സാക്ഷി' യായിക്കഴിഞ്ഞാല്‍ തന്റെ കുടുംബത്തിനു കിട്ടാന്‍ പോകുന്ന ലക്ഷങ്ങള്ഒന്നുമായി രുന്നില്ല ബ്രെവിക്കിനെ പ്രചോദിപ്പിച്ച ഘടകംപാശ്ചാത്യ രാജ്യങ്ങളുടെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉപോല്പ്പന്നമായി കണ്ടു വരുന്ന 'ജീവിതവിരസതയില്‍ നിന്നും മോചനം നേടാന്‍'സഹപാഠികളെയും അദ്ധ്യാപകരേയും വെടി വെച്ച് കൊന്ന ശേഷം സ്വയം നിറയൊഴിച്ചു ചാവുക എന്ന  അള്ട്രാ മോഡേര്ണ്‍ എന്റര്ടൈന്മെന്റു പ്രോഗ്രാമുമായിരുന്നില്ല. ഇത്തരം 'പെട്ടെന്നുണ്ടായ' കാരണങ്ങളാല്ആളെ കൊല്ലാനിറങ്ങിയവനൊന്നുമല്ല ബ്രെവിക് എന്ന 32 കാരന്‍. പകരം കൃത്യമായ ആസൂത്രണങ്ങളോടെ അതിലും കൃത്യമായ ലക്ഷ്യത്തിലേക്ക് അയാള്കണ്ട കുറുക്കു വഴിയായിരുന്നു  കൂട്ടക്കുരുതി.

 
വിവേകമില്ലായ്മയും അന്ധമായ വൈരവും സമം ചേര്ത്ത് പടച്ചുണ്ടാക്കിയ ഒരുമറു മരുന്നാണ് 'ഇസ്ലാമോഫോബിയ'. ഇസ്ലാം എന്ന 'രോഗത്തിനുള മരുന്നായി അതിനെ സൃഷ്ടിച്ചെടുത്ത് മാര്ക്കറ്റ് ചെയ്തത് പാശ്ചാത്യ ബുദ്ധിജീവികളും മീഡിയയുമടങ്ങുന്ന  ‘നാസ്റ്റി സിന്ഡിക്കെറ്റാണ്. എന്നാല്മരുന്ന് തന്നെ ചിലപ്പോള്ഒരു രോഗമായി മാറാമെന്ന മുന്കരുതല്അതിന്റെ സ്ര ഷ്ടാക്കള്ക്ക് ഇല്ലാതെ പോയി എന്നതാണ് ഓസ്ലോ സംഭവം നല്കുന്ന പാഠം. ഇസ്ലാം സമം ഭീകരതയാണെന്നും മുസ്ലിംകള്ക്രൂരന്മാരാണെന്നും സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നതും പ്രാകൃത നിയമങ്ങള്ഉള്ക്കൊള്ളുന്നതുമായ ഗ്രന്ഥമാണ് ഖുര്ആനെന്നും അത് കൊണ്ട് തന്നെ ഇസ്ലാമില്നിന്നും യൂറോപ്പിനെയും അമേരിക്കയെയും രക്ഷിച്ചെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും അനിവാര്യമായ കടമയാണെന്നും പറഞ്ഞും എഴുതിയും വെള്ളം കോരി ഒഴിച്ചവര്ക്ക് പക്ഷെ, ആന്ഡേഴ്സ് ബ്രെവിക്കിനെ പോലുള്ളവര്‍ പുരക്കു മീതെ മരമായി വളരുന്നത് കാണാനുള്ള ഗ്രാഹ്യശേഷി ഇല്ലാതെ പോയി. അതിനുള്ള വിലയാണ് ഓസ്ലോ  നല്‍കേണ്ടി വന്നത്.


ഇസ്ലാമോഫോബിയ ബാധിച്ച മനോരോഗികള്‍ ഇന്റര്നെറ്റിലൂടെയും മറ്റും  വിഷം ചീറ്റാന്‍ തുടങ്ങിയിട്ട് കാലമേറെയായിഅമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ വിദേശ നയത്തെ പോലും സ്വാധീനിക്കാന്‍ മാത്രം ശക്തമാണ് അവരുടെ പ്രചാരണ തന്ത്രങ്ങള്‍. സാമുവല്‍ പിഹണ്ടിംഗ്ടണിന്റെ 
'സംസ്കാരങ്ങളുടെ സംഘട്ടനതിയറിയുടെ പ്രാക്റ്റിക്കല്‍ ആയിരുന്നു അഫ്ഗാനുംഇറാക്കും തുടര്ന്നിങ്ങോട്ട്‌ ലോക രാഷ്ട്രീയ ഭൂപടത്തില്‍ നടന്നു വരുന്ന അമേരിക്കയുടെ ഇടപെടലുകളെല്ലാം. ഇറാഖ് യുദ്ധത്തിനായ് പുറപ്പെടുന്ന അധിനിവേശ സേനയോട് പ്രസിഡണ്ട്ബുഷ്ഓര്മിപ്പിച്ചതും കുരിശു യുദ്ധമാണ് നടത്താന്പോകുന്നതെന്നായിരുന്നു. ബ്രെവിക്കിന്റെയും 'രോഗം' അന്ധമായ വംശീയതയില്കവിഞ്ഞൊന്നുമായിരുന്നില്ല. ലക്ഷക്കണക്കിന്മനുഷ്യരെ വംശീയതയുടെ പേരില്കൊന്നൊടുക്കിയ ഹിറ്റ്ലറിനോട് ആരാധന മൂത്ത വംശീയ ഭ്രാന്തന്മാര്രൂപീകരിച്ച നിയോ- നാസി പ്രസ്ഥാനത്തില്അംഗത്വവുമുള്ളയാളായിരുന്നു വംശീയ ഭീകരന്‍. ജര്മനിയുടെ പൈതൃകങ്ങളുള്ക്കൊള്ളുന്ന രാജ്യമാണ് നോര്വെ എന്നതും ഹിറ്റ്ലറെ പോലെ തന്നെ ക്രിസ്ത്യന്വിശ്വാസം വെച്ചു പുലര്ത്തുന്നവന്എന്നതിലും കവിഞ്ഞ വംശീയതയൊന്നും ബ്രെവിക്കും ഹിറ്റ്ലറും തമ്മിലില്ല.  ഭീകരാക്രമണത്തിനു  ഓസ്ലോ നഗരം തെരഞ്ഞെടുത്തതില്പോലും കൃത്യമായ ആസൂത്രണമുണ്ടായിരുന്നുകാരണം പാകിസ്ഥാനില്‍ നിന്നും സുഡാനില്നിന്നും മറ്റു മുസ്ലിം രാജ്യങ്ങളില്‍ നിന്നും കുടിയേറി താമസിച്ചവരാണ്  ഓസ്ലോ നഗരത്തിലെ അന്തേവാസികളില്മിക്കവരും, താരതമ്യേന ക്രിസ്ത്യാനികള്ഏറ്റവും കുറഞ്ഞ സ്ഥലവും അത് തന്നെയായിരുന്നു.

ഇന്റര്നെറ്റില്അപ്ലോഡ്ചെയ്ത മാനിഫെസ്ടോയില്തന്റെ ചെയ്തികള്ക്കുള്ള ന്യായീകരണങ്ങള്ബ്രെവിക്ക് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലെബനോനിലും കൊസോവയിലും കാശ്മീരിലും പെരുകി വരുന്ന മുസ്ലിം ജനസംഖ്യ ബ്രെവിക്കിനെ അസ്വസ്ഥനാക്കുന്നു; 'ഭീതിതമായ' അവസ്ഥ തന്നെയാണ് ഒസ്ലോവിലും സംഭവിക്കാന്പോകുന്നതെന്ന് കണക്കുകള്വ്യക്തമാക്കികൊണ്ട് തന്നെ അദ്ദേഹം സമര്ഥിക്കുന്നു, ജനസംഖ്യാധിഖ്യത്തെക്കുറിച്ചുള്ള 'വ്യാധികള്‍' തന്നെയായിരുന്നു ഹണ്ടിങ്ടണ്ന്റെയും പ്രധാന 'പ്രശ്നം'. അതിനു വേണ്ടിയാണ് സംസ്കാര സംഘട്ടനങ്ങളിലൂടെ ഉയര്‍ന്നു വരാന്‍ പോകുന്ന നവലോക ക്രമത്തിന്റെ സ്വപ്നങ്ങള്‍ അദ്ദേഹം തന്റെ പുസ്തകത്തില്‍ വിവരിച്ചത് .സമാനമായ തിയറികളുടെയും അവയ്ക്കുള്ള പരിഹാരങ്ങളുടെയും ഇന്ത്യന്‍ രൂപങ്ങളാണ് വംശീയ ഉന്മൂലന സിദ്ധാന്തങ്ങളിലൂടെയും   മറ്റും സംഘപരിവാര് സംഘടനകള് നടപ്പി ലാക്കാന്‍ ശ്രമിച്ചത്ഫാഷിസത്തിന്റെ കരാള ഹസ്തങ്ങള്‍ സമൂഹത്തെ കൈകാര്യം ചെയ്ത രീതിയിലുള്ള സമാനതകള്ക്ക് ഉദാഹരണമാണ് ഇന്ത്യന്പരിപ്രേക്ഷ്യത്തില് നിന്നും ഓസ്ലോ നമുക്ക് നല്‍കുന്ന സൂചനകള്‍.

പാശ്ചാത്യ മീഡിയയെ അനുകരിച്ചു നമ്മുടെ മീഡിയയും ഇസ്ലാമോഫോബിയയുടെ പ്രചാരകരാ യിട്ടുണ്ട് എന്നുള്ളത് വാസ്തമാണ്ലൌവ്‌ ജിഹാദുംഭീകരവേട്ടയും തുടങ്ങി ഒരു സമൂഹത്തെയൊന്നാകെ ഒറ്റപെടുത്തിയ മുഖ്യ ധാരാമാധ്യമങ്ങളുടെ നുണ പ്രചാരണങ്ങള്ക്ക് നാം സാക്ഷികളായതുമാണ്. വളച്ചൊടിക്കലുകളില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ ഒരു മഹത്തായ പാരമ്പര്യമുണ്ടായിരുന്നു നമ്മുടെ മാധ്യമങ്ങള്‍ക്ക് ഈയടുത്ത കാലം വരെ. എന്നാല്‍ സമീപ കാല മാധ്യമ ചരിത്രം വാര്‍ത്താ വധത്തിന്റെയും തമസ്കരണത്തിന്റെയും ചീഞ്ഞു നാറുന്ന കഥകളാണ് നമ്മോട് പറഞ്ഞു തരുന്നത്. മലിനമായ വംശീയ വാദത്തിന്റെയോ വിഷം വമിക്കുന്ന വര്‍ഗീയതയുടെയോ മെഗാ ഫോണുകളായി മാറുന്ന മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, അസത്യജഡിലമായ ഇത്തരം വാര്‍ത്തകള്‍ക്ക്  ഒരാളെയെങ്കിലും സ്വാധീനിക്കാനായാല്ഉറപ്പിക്കുക! അതൊരു ബ്രെവിക്കിന്റെ ജനനമാണ്‌. ഒപ്പം ഒരായിരം ലാദന്മാരുടെയും.  സംഘട്ടനത്തില് ബ്രെവിക്കുമാരും ലാദന്മാരും കൊല്ലപ്പെടുക യില്ലപകരം ഒരു പറ്റം നിരപരാധികളായ കുഞ്ഞുങ്ങളുടെ കരിഞ്ഞു വീണ കബന്ധങ്ങളായിരി ക്കും നമുക്ക് പേറേണ്ടി വരികഅപ്പോഴും 'എക്സ്ക്ലുസീവുകള്‍' ഒരുക്കാന്‍ വേണ്ടി കഴുകന്‍ കാമറക്കണ്ണുകള്തുറന്നു പിടിച്ചു അവരുണ്ടാകും, ഒരു ജനതയെ മുഴുവന്‍ ബലി കൊടുത്തതിന്റെ  നിര്വൃതിയില്‍...!

ലാസ്റ്റ് ബോള്‍: മുംബൈ സ്ഫോടനക്കേസിലെ പ്രതികളെ പറ്റി ഇനിയും സൂചനകളൊന്നും  കിട്ടിയിട്ടില്ലെന്ന് പോലീസും ഇന്ത്യന്‍ മുജാഹിദീനാണെന്ന് ആഭ്യന്തരമന്ത്രിയും.


കമ്മ്യുണിക്കേഷന്‍ ഗ്യാപ്‌!