shamsiswanam - read@ur own risk :)

Pages

Thursday 29 December, 2011

ഹിപ്പി ന്യൂ ഇയര്‍..!

കാലത്തിന്റെ ആര്‍കൈവ് ഷെല്‍ഫിലേക്കടുക്കി വെക്കാന്‍ ഒരു വര്ഷം കൂടി പൂര്‍ത്തിയാകുന്നു. പുതുവര്‍ഷപ്പുലരിയുടെ കൊട്ടിഘോഷങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആശംസാ വാക്കുകളും ബഹുവര്‍ണക്കാര്ഡുകളുമായി ഇന്ബോക്സുകള്‍ക്ക് ദഹനക്കേട് പിടിപെടുന്ന പകര്‍ച്ചപ്പനികളുടേതാണിനിയുള്ള നാളുകള്‍. എന്റെ ഇന്ബോക്സിലും വന്നു വീണു ഈ വര്‍ഷത്തെ ആദ്യ കാര്‍ഡ്. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കാര്‍ഡ്. സബ്ജക്റ്റ് ലൈനിലെ 'പിഴവ്' മനപ്പൂര്‍വമാണെന്ന് അകത്ത് എംബെഡ്‌ ചെയ്ത കാര്‍ഡിന്റെ ആശംസാ വാചകങ്ങളും പറഞ്ഞു തന്നു. മഡഗാസ്ക്കര് ദ്വീപിലെ ‍ 'അട്ടപ്പാടിയി'ലെങ്ങാണ്ടോ ഇരുന്നു വാതക പൈപ്പ് ലൈനിന്റെ സുരക്ഷ പരിശോധിക്കുന്ന ‍സുഹൃത്തിന്റെ ഉച്ചപ്പിരാന്തെന്നു കരുതിയെങ്കിലും അവന്റെ വിശദീകരണം കേള്‍ക്കാമെന്ന കൌതുകത്തിനു മറുപടി മെയില്‍ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. അറുപതുകളില്‍ യുവത്വം നിറഞ്ഞാടിയ 'ഹിപ്പി' സംസ്കാരത്തിന്റെ സെറോക്സ് കോപ്പികളാണത്രേ ഇന്നിന്റെ തലമുറയും അവരുടെ ആഘോഷങ്ങളും എന്ന മുഖവുരയോടെയുള്ള നെടുങ്കന്‍ മറുപടി ഇന്‍ബോക്സില്‍ ഒരു സീല്‍ക്കാരത്തോടെയെത്തി. സൈക്കഡലിക്ക് റോക്കും സിരകളില്‍ നുരഞ്ഞു പൊന്തുന്ന ലഹരിയും അരാഷ്ട്രീയവാദവും ഒപ്പം നീട്ടി വളര്‍ത്തിയ മുടിയിലൂടെ തങ്ങളുടെ ഐഡന്റ്റിറ്റി തെളിയിക്കുന്ന രൂപങ്ങളുമായി അരാജക വാദത്തിന്റെ ആള്‍രൂപങ്ങളായി പകര്‍ന്നാടിയ യുവത്വം. ഹിപ്പികള്‍ എന്ന് ലോകം വിളിച്ച, ആഘോഷത്തിന്റെ അവര്‍ക്ക് മാത്രമറിയാവുന്ന വ്യാകരണങ്ങളില്‍ ജീവിതം 'കത്തിച്ചു തീര്‍ത്ത' യൌവനങ്ങള്‍. കലയിലും, സിനിമയിലും എല്ലാം സാന്നിധ്യമറിയിച്ചു കൊണ്ട് അവരിന്നും സജീവമാണെന്ന അവന്റെ കണ്ടെത്തല്‍, ഫൈന്‍ ആര്‍ട്സ് ബിരുദവും മള്‍ട്ടി മീഡിയ ഡിപ്ലോമയും എടുത്തു നല്ലൊരു ഡിജിറ്റല്‍ ആര്‍ടിസ്റ്റ് എന്ന പേരും സമ്പാദിച്ചു കരിയര്‍ തുടങ്ങിയ‍ ആളിപ്പോള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഒരു പെട്രോ-കെമിക്കല്‍ കമ്പനിയുടെ പ്രോജക്റ്റ് സേഫ്റ്റി ഓഫീസറായി മാറിയത് പോലുള്ള അനേകം നട്ടപ്പിരാന്തുകളിലൊന്നായി കാണാനാണെനിക്കിഷ്ടം.

Sunday 25 December, 2011

ദൈവത്തിന്റെ ഹമീദിയന്‍ മാതൃകകള്‍

ദൈവസങ്കല്‍പം ദൈവ വിശ്വാസികളേക്കാളേറെ കൊണ്ട് നടക്കാറുള്ളത് ദൈവമില്ലെന്നു പറഞ്ഞു നടക്കുന്നവരാണ്. ദൈവം എങ്ങിനെയാകണം എങ്ങിനെയായിക്കൂടാ എന്നതിനെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ദൈവം തന്നെയില്ലെന്നു പറയുന്നവന്റെ പക്കലുണ്ടാകും. അതിന്റെ യുക്തി എന്താണെന്ന് യുക്തിവാദിയല്ലാത്തത് കൊണ്ടാകാം എനിക്കു മനസ്സിലാകാത്തത്. ‘ഒടുവില്‍ മുല്ലപ്പെരിയാറില്‍ ദൈവവും’ എന്ന തലക്കെട്ടില്‍ പുതിയ ലക്കം മലയാളം വാരികയില്‍ ഹമീദ് ചേന്നമംഗല്ലൂര്‍

Sunday 18 December, 2011

യൂസിംഗ് ഫേയ്സ്ബുക്ക്..നോ പപ്പാ..!

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും മിസ്റ്റര്‍ ഒബാമ തന്റെ കുട്ടികളെ തടഞ്ഞതാണ് ഈ ആഴ്ചയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ഒബാമയുടെ ഈ നടപടി വിവിധ കോണുകളില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പ്രസ്ഥാനം ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലാണ് ഇതിന്റെ അലയൊലികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഒബാമയിലെ മൌലികവാദിയെയാണ് ഇത് തുറന്നു കാട്ടുന്നതെന്ന്

Tuesday 13 December, 2011

കണ്ണീരുപ്പ് നെയ്തെടുക്കുന്നവര്‍..

കുട്ടിക്കാലത്ത് ഓണാവധിക്കും മറ്റും ഇത്താത്തയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോഴാണ് ആ ശബ്ദം ആദ്യമായി കേള്‍ക്കുന്നത്. കൃത്യമായ താളത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന 'ടക്..ടക്' ശബ്ദം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം. പിന്നെപ്പിന്നെയാണ് ബാല്യത്തിന്റെ കൌതുകങ്ങളിലൊന്നായ തറി യന്ത്രത്തെയും അതിനു പിന്നിലിരിക്കുന്ന ചാത്തുവേട്ടനെയും പരിചയപ്പെടുന്നത്. അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും സുഭലക്ഷ്മി സുപ്രഭാതം കേള്‍ക്കുന്നതോടെ തുടങ്ങുകയായി , പരസ്പരം ആ; തറിയുടെയും ആകാശവാണിയുടെയും. രാത്രി പതിനൊന്നു മണിയോടെ നിശ്ചലമാകുന്ന ആകാശവാണിക്കൊപ്പം ചാത്തുവേട്ടന്റെ തറിയും നിശ്ചലമാകുന്നു.  നന്നെ കാലത്ത് തുടങ്ങി രാവേറുവോളം നീളുന്ന ചാത്തുവേട്ടന്റെ ജീവിതം പക്ഷെ അദ്ദേഹം നെയ്തെടുക്കുന്ന തുണികള്‍ പോലെ വര്‍ണാഭമായിരുന്നില്ല. അത്ര യൊക്കെ ചെയ്താലേ അഷ്ടിക്കു തികയൂ എന്ന് നാണിയമ്മ പറയുമ്പോള്‍ അതിനുള്ളില്‍ വിതുമ്പിക്കിടക്കുന്ന ഇല്ലായ്മകള്‍ കുരുന്നിളം പ്രായത്തിലെ ബുദ്ധിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Wednesday 7 December, 2011

പുന്നോലിന്റെ പുഴുക്കുത്തുകള്‍


"കൂട്ടുകാരാ, ഭീരുത്തം മൂലം ഒരിക്കലും ഒരു പട്ടിയും കുരയ്ക്കാതിരിക്കില്ല
സുഹൃത്തേ, പറയേണ്ടത് പറയാതെ, ഒരു പട്ടി പോലും
ആകാതെ, വാല് പോലും ഇല്ലാതെ നമ്മള്  സൌധങ്ങളില്ചീഞ്ഞു നാറുന്നു....
(ശ്രീ ശങ്കര പിള്ളയുടെ ‘കഷണ്ടി’ എന്ന കവിതയില്‍ നിന്ന്)

Friday 2 December, 2011

ഐക്യത്തിന്റെ ആത്മാവ്

എണ്ണപ്പൊന്നിന്റെ സാന്നിധ്യം മരുഭൂമിയുടെ മണല്‍ത്തരികള്‍ അറിഞ്ഞു തുടങ്ങിയ അറുപതിന്റെ ഒടുക്കം. ബര്‍മക്കും സിലോണിനും പകരം ഗള്‍ഫ്‌ എന്ന പദം ഉപയോഗിച്ചു തുടങ്ങിയ കാലം. അതൊരു പുതിയ തുടക്കമായിരുന്നു. അതിനും മുമ്പ്‌ പരിശുദ്ധ ഗേഹം തേടിയുള്ള യാത്രയായിരുന്നു മറുനാടന്‍റെ ഗള്‍ഫ്‌ ഓര്‍മകളില്‍.. പോയവരില്‍ പലരും തിരികെ വരാറുണ്ടായിരുന്നില്ല. അവസാന യാത്രക്കുള്ള ഒരുക്കങ്ങളുമായാണവന്‍ വീട് വിട്ടിറങ്ങിയിരുന്നത്. പാതി വഴിയിലോ തിരികെ വീടണയാനുള്ള മടക്കത്തിലോ കൊഴിഞ്ഞു തീര്‍ന്നിരുന്ന യാത്രകള്‍. എന്നിട്ടും യാത്രകള്‍ അവസാനിച്ചില്ല. കാലം പത്തേമാരികളില്‍ മറുകര കാണിച്ചു തന്നപ്പോള്‍ കൂടുതല്‍ ചക്രവാളങ്ങള്‍ കീഴടക്കാനുള്ള വെമ്പലായിരുന്നു. മാസങ്ങള്‍ നീളുന്ന യാത്രക്കൊടുവില്‍ തീരത്തു നിന്നും കുറെയകലെ അവസാനിക്കുന്ന ഉരുവിലെ സഞ്ചാരം. ഖോര്ഫുക്കാന്‍ കടല്‍ തീരത്ത് ജീവിതം നീന്തിയടുപ്പിച്ച ആയിരങ്ങള്‍..ഒരു പക്ഷെ ആ നീന്തലിനിടയില്‍ കര കാണാന്‍ ഭാഗ്യം കിട്ടാതെ പോയ പതിനായിരങ്ങള്‍ വേറെയും. പ്രവാസത്തിന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു. ഒപ്പം മാസ്മര വര്‍ണത്തിന്റെ മായാ പ്രപഞ്ചം തീര്‍ത്ത യു. എ. ഇ  എന്ന രാജ്യത്തിന്റെയും.
അതിനും മുമ്പ്‌ ഇന്നത്തെ യു. എ. ഇ ഉള്‍ക്കൊള്ളുന്ന പ്രദേശം ചെറു രാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു. ഗോത്ര വഴക്കിലും താന്‍ പോരിമയിലും അകപ്പെട്ട് കഴിഞ്ഞിരുന്ന കുറച്ച് ഭരണാധികാരികളും അരപ്പട്ടിണിയുടെ സമൃദ്ധിയില്‍ ജീവിതത്തോട് മല്ലടിച്ചിരുന്ന ഒരു ജനതയും. ചരിത്രത്തിലുടനീളം അറബ് ജനതയുടെ ജീവിതം എന്നും പ്രതിസന്ധികളോടുള്ള സമരമായിരുന്നു. ജീവിതത്തിന്റെ തന്നെ പ്രതിസന്ധികളും ഒപ്പം സാഹചര്യങ്ങള്‍ തീര്‍ക്കുന്ന വൈതരണികളും. ജനിച്ച നാള്‍ തൊട്ട് ജീവിതത്തോട് മല്ലിടുന്ന പോരാട്ട വീര്യം. മരുഭൂമിയുടെ ചുഴികളും മണല്ക്കാറ്റും വകഞ്ഞു മാറ്റി അവര്‍ സഞ്ചരിച്ചത് ജീവിതത്തിലേക്കായിരുന്നു. ആ നൂറ്റാണ്ടുകളുടെ സഹനത്തിന് സ്രഷ്ടാവിന്റെ പാരിതോഷികമാവാം ഇന്നിന്റെ സമൃദ്ധി.
മരുഭൂമിയിലെ എണ്ണ കിനിയുന്ന കിണറുകള്‍ പോലെ അവരുടെ ഉള്ളിലെ വൈരത്തിന്റെ മഞ്ഞുരുകുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്‌. യു. എ. ഇ എന്ന രാജ്യപ്പിറവിയിലേക്ക് മനസ്സുകളെ കൊണ്ടെത്തിച്ച ഒരു ദീര്ഗ ദര്ശിയുണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ ഒരു രാജ്യ നായകന്‍. ശൈഖ് സായിദ്‌ എന്ന യു. എ. ഇ യുടെ രാഷ്ട്ര പിതാവ്. നന്മയുടെയും സൌഹാര്ദത്തിന്റെയും ഉന്നത മൂല്യങ്ങള്‍ കൊണ്ട് വിളക്കിച്ചേര്ത്തും സ്നേഹത്തിന്റെ പരിമളം കൊണ്ട് സമ്പുഷ്ടമാക്കിയും എങ്ങിനെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാം എന്ന് പഠിപ്പിച്ചു തന്ന ജന നേതാവ്‌. അതായിരുന്നു ശൈഖ് സായിദ്‌. വഴികളും ആശയങ്ങളും നല്‍കി വീട്ടിലിരിക്കുന്ന നേതാവായിരുന്നില്ല അദ്ദേഹം, പകരം എന്നും വഴികാട്ടിയായി മുമ്പില്‍ നടന്നു. ഒപ്പം ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും അദ്ദേഹം മറന്നില്ല. ഇന്നീ രാജ്യത്തിന്റെ സാരഥിയായ ശൈഖ് ഖലീഫയുടെയും വഴിത്താരകള്‍ പിതാവിന്റെതു തന്നെയെന്ന് കാണുമ്പോള്‍ സന്തോഷം വരുന്നത് പ്രവാസിയുടെ കണ്ണുകളിലാണ്. കാരണം സ്നേഹവും ആതിഥ്യവും നല്‍കി ശൈഖ് സായിദ്‌  സ്വന്തം ജനതയെപ്പോലെ ഒരു പക്ഷെ അവരേക്കാളേറെ പരിഗണിച്ചത്‌ പ്രവാസി സമൂഹത്തെയായിരുന്നു; വിശേഷിച്ചും ഇന്ത്യാക്കാരെ. ഇന്ത്യാക്കാരനും ആ സ്നേഹം തിരിച്ചു നല്‍കിയ ചാരിതാര്‍ത്ഥ്യം.!   
കടലില്‍ നിന്നും മുത്തും മത്സ്യവും ശേഖരിച്ചു വിപണനം നടത്തിയ ദുബായിയുടെ ഇന്നലെകളില്‍ നിന്നും സ്കൈ സ്ക്രാപറുകളുടെയും ഹൈപര്‍ ടെക്നോളജിയുടെയും ഇന്നിലേക്കുള്ള ദൂരം കണ്ണിമ വെട്ടുന്ന വേഗത്തിലായിരുന്നു. ഏഴ് എമിറേറ്റുകളില്‍ തലസ്ഥാനമായ അബുദാബി എണ്ണയില്‍ സമൃദ്ധി കണ്ടപ്പോള്‍ പേരിനു മാത്രം എണ്ണ സമ്പത്തുള്ള ദുബായ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ലോകം ഒരു കുടക്കീഴില്‍ എന്നും ആഗോള ഗ്രാമം എന്നും ലോകം പിന്നീട് പേരിട്ടു വിളിച്ചതിനെ യാഥാര്‍ത്ഥ്യമാക്കി കാണിച്ചു കൊടുത്തു കൊണ്ടായിരുന്നു ദുബായിയുടെ കുതിപ്പ്. മരുക്കടലില്‍ നിന്നും സ്വപ്നഭൂമിയിലേക്കുള്ള പരിവര്‍ത്തനം. ഇന്ന് ദുബായിക്കാരന് മരുഭൂമി കാണണമെങ്കില്‍ ഏറെ ദൂരം യാത്ര ചെയ്യണം. ദുബായിയുടെ വളര്‍ച്ച മനുഷ്യന് ദൈവം നല്‍കിയ കഴിവിന്‍റെ അനന്യ സാധ്യതകള്‍ തേടിയുള്ള യാത്രകള്‍ കൂടിയായിരുന്നു. ധിഷണയും കഠിന പ്രയത്നവും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ അത്ഭുതം..അതാണിന്നത്തെ ദുബായ് നഗരത്തിന്റെ ചൈതന്യം. ഗള്‍ഫ്‌ നാടുകള്‍ക്ക് നമ്മള്‍ മലയാളികള്‍ പൊതുവേ പറഞ്ഞു ശീലിച്ച പേരാണ് ദുബായ്. ദുബായിക്കാരനെന്ന വിളിപ്പേര് സൌദിക്കാരന്‍ കൂടി ആസ്വദിക്കുന്ന അവസ്ഥകളിലേക്കുള്ള അസൂയപ്പെടുത്തുന്ന വളര്‍ച്ച,  പാശ്ചാത്യ നാടുകള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്തത്‌ ദുബായ് ഏതാനും മാസങ്ങള്‍ കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയെന്നതാണ് അതിനെ വ്യതിരിക്തമാക്കുന്നത്. ഇന്ന് മറ്റ് ഗള്‍ഫ്‌ നാടുകള്‍ക്ക് വികസന കാര്യങ്ങള്‍ക്കുള്ള റോള്‍ മോഡല്‍ ദുബായ് ആണെന്നത് വാസ്തവം. ഇതിനൊക്കെയും സാരഥ്യം വഹിച്ച മഖ്തൂം കുടുംബം. പ്രത്യേകിച്ച് ശൈഖ് മുഹമ്മദ്‌ എന്ന ജനകീയ നേതാവിന്റെ വീക്ഷണവും വിചാരങ്ങളും. സമാനതകളില്ല ഇത് പോലൊരു ജനകീയ ഭരണാധികാരിക്ക്. തന്റെ ഒന്നാം നമ്പര്‍ വാഹനത്തില്‍ പരിവാരങ്ങളില്ലാതെ അകമ്പടി വാഹനങ്ങളില്ലാതെ നിങ്ങള്ക്ക് കാണാം ഈ നാടിന്റെ നായകനെ. ദുബായിയുടെ പാതയോരങ്ങളില്‍. ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിനിടയില്‍ അതുമല്ലെങ്കില്‍ മെട്രോ ട്രെയിനിന്റെ സാദാ കമ്പാര്‍ട്ടുമെന്റില്‍ അദ്ദേഹം കയറി വന്നേക്കാം..നിങ്ങളിലൊരുവനായി..ഭരണാധികാരി എന്ന പരുക്കന്‍ ജാഡകളില്ലാതെ..!  
ഗള്‍ഫ്‌ എന്ന നാട്ടിലേക്കുള്ള പ്രയാണം ഇന്ത്യയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. വിശേഷിച്ചും കേരളത്തിന്റെ. ഇന്ന് കേരളത്തില്‍ സമൃദ്ധിയായ് കാണുന്നതെല്ലാം ഗള്‍ഫുകാരന്റെ വിയര്‍പ്പിന്റെ ശേഷിപ്പുകളാണ്. പത്തേമാരിയില്‍ തുടങ്ങിയ ജീവിതയാത്രയുടെ ശേഷിപ്പുകള്‍..! ആ ശേഷിപ്പുകളിലാണിന്നും കേരളം ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും. അതിന്റെ പകുതിയും യു. എ. ഇ യുടെ സ്നേഹ സംഭാവനകളും. തീ പുകയാത്ത കൂരയുടെ സ്ഥാനത്ത്‌ മണിമാളികകള്‍ പൊങ്ങിയതും ഹവായ് ചപ്പലും ഹെര്‍കുലീസ് സൈക്കിളും സ്വപ്നം കണ്ടിരുന്നവര്‍ വേര്സാച്ചി മണമുള്ള കുപ്പായങ്ങളിട്ടു റോള്‍സ് റോയ്സില്‍ ചാഞ്ഞിരിക്കുന്നതും ഈ നാടിന്റെ അതിലുപരി ഇവിടത്തുകാരുടെ സാഹോദര്യ സ്നേഹത്തിന്റെ, കരുണാ വായ്പുകളുടെ ഈന്തപ്പഴ മധുരം ഒന്ന് കൊണ്ട് മാത്രമാണ്. ഇസ്ലാമിക ചരിത്രത്തിലെ അന്‍സാറുകളെ പോലെ.. പരസ്പരം പകുത്തു നല്‍കുകയായിരുന്നു..ജീവനും ജീവിതവും! ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഒരിക്കല്‍ ശൈഖ് മുഹമ്മദ്‌ പറഞ്ഞത്‌ പോലെ ഇന്ത്യയിലേക്ക് വരുമ്പോള്‍ എനിക്ക് ഒരു അന്യതാ ബോധം ഉണ്ടാകുന്നില്ല. എന്‍റെ സ്വന്തം നാട്ടിലേക്ക് വരുന്ന പ്രതീതി. എന്നാല്‍ കേരളത്തിലേക്ക് പോയാല്‍ സ്വന്തം വീട്ടിലെത്തിയത് പോലെയാണ്. അദ്ദേഹത്തെ കൊണ്ട് ഇത് പറയിപ്പിച്ച ആ പരസ്പര സ്നേഹ-സഹോദര ബന്ധം നില നിര്‍ത്താം നമുക്ക്‌.. കാലങ്ങളോളം..നമ്മുടെ വറ്റിന്റെ മണികള്‍ വിതറിയിരിക്കുന്ന ഈ മണ്ണിനും ഇവിടുത്തെ ജനങ്ങള്‍ക്കും സകല സമൃദ്ധികളും സര്‍വേശ്വരന്‍ ഇനിയും കനിഞ്ഞരുളട്ടെ.. ഈ നാടിന്റെ നമ്മുടെ ഈ രണ്ടാം വീടിന്റെ വാര്‍ഷികത്തില്‍ എല്ലാ ആശംസകളും നേരുന്നു. ഈ ഒരുമയുടെ വിളക്കണയാതെ അതിന്റെ ആത്മാവിനെ ദൈവം എന്നെന്നും ജ്വലിപ്പിച്ചു നിര്‍ത്തട്ടെ.!