shamsiswanam - read@ur own risk :)

Pages

Showing posts with label murder. Show all posts
Showing posts with label murder. Show all posts

Sunday, 1 July 2012

കൊന്നവര്‍ പാവങ്ങളാണ്

http://shamsiswanam.com
ചോരയും വിപ്ലവവുമൊക്കെ പറയുമെങ്കിലും സി. പി. എമ്മുകാര്‍ പാവങ്ങളാണ്. വായില്‍ വിരലിട്ടാല്‍ പോലും ഐസ് മിഠായിയാണെന്നു കരുതി ഈമ്പിക്കളിക്കുന്ന കൂട്ടര്‍. അവരെയാണ് ഏതോ കുലംകുത്തിയെ കൊന്നെന്നും‍ പറഞ്ഞു പോലീസുകാര്‍ ഇങ്ങിനെ ഓടിച്ചിട്ടു പിടിക്കുന്നത്. പാര്‍ട്ടി നിഘണ്ടു അനുസരിച്ച് ഇസ്പേഡ് ഏഴാംകൂലി, കള്ളിയില്‍ കൊള്ളി വെക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാമാണ് കുലംകുത്തി എന്നു പ്രയോഗിച്ചു വരുന്നത്. മാര്‍ക്സിസ്റ്റു പാര്‍ട്ടി ആളെക്കൊല്ലുന്ന പാര്‍ട്ടിയല്ല. കുലം കുത്തികളെ‍ ആള്‍ക്കാരുടെ കൂട്ടത്തില്‍ പെടുത്തില്ല. അതാണ്‌ പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ചു പറഞ്ഞത്. കുലംകുത്തി കുലം കുത്തി തന്നെ! (മനുഷ്യനേ അല്ലെന്നു അരിയാഹാരമെല്ലാത്തതെല്ലാം ഭക്ഷിക്കുന്നവര്‍ക്ക് വായിക്കാം). ഇനി ഏതെങ്കിലും വിധത്തില്‍ കുലം കുത്തി മനുഷ്യനാണെന്നു തെളിയിച്ചാല്‍ തന്നെ കൊന്നത് പാര്ട്ടിയല്ല. സംസ്ഥാന നേതാക്കള്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പോലും പാര്‍ട്ടിക്കതില്‍ യാതൊരു പങ്കുമില്ല. പ്രതികളല്ലാത്തവരെ പിടിക്കാന്‍ പരിശീലനം നല്കപ്പെട്ടവരാണ് നമ്മുടെ പൊലീസുകാരെന്നു ആര്‍ക്കാണറിഞ്ഞു കൂടാത്തത്. വേണമെങ്കില്‍ കോടിയേരിയോടു ചോദിച്ചു നോക്കാം. അദ്ദേഹമായിരുന്നല്ലോ പരിശീലിപ്പിച്ച ആശാന്‍. പാര്‍ട്ടി ചെയ്തതാവണമെങ്കില് അങ്ങു പ്രകാശ് കാരാട്ട് മുതല്‍ ഇങ്ങു സാദാ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാര്‍ വരെയുള്ളവര്‍ ദിനേശ് ബീഡിയുടെയും കട്ടന്‍ ചായയുടെയും ബലത്തില്‍ പകലന്തിയോളം ചര്‍ച്ച ചെയ്തു തീരുമാനിച്ചുറപ്പിച്ചതാവണം. അല്ലെങ്കിലും പാര്‍ട്ടി ഒരാളെ തട്ടുന്നുണ്ടെങ്കില്‍ നമ്പറിട്ടാണ് തട്ടുക. വണ്‍, ടൂ, ത്രീ, ഫോര്‍.. എന്നിങ്ങനെ. ടി. പി ചന്ദ്ര ശേഖരന് അങ്ങിനെ വല്ല നമ്പറും ഉണ്ടായിരുന്നതായി ഇതു വരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്ത് തെളിവാണ് പാര്‍ട്ടിക്കെതിരെ പോലീസിനു ഉന്നയിക്കാനുള്ളതെന്നാണ് മനസ്സിലാവാത്തത്.

Sunday, 6 May 2012

ഏട്ടനെ അവര്ക്ക് കൊല്ലാനേ കഴിയൂ..തോല്പ്പിക്കാനാവില്ല!


പുലരി തേടിയുള്ള യാത്രയില്‍
ഞങ്ങളും വീണു പോയേക്കാം
പക്ഷെ.. കാലത്തിന്റെ ചുമരില്‍ ഞങ്ങള്‍
കര്‍മം കൊണ്ട് കുറിച്ചിടും..
'കൊല്ലാം പക്ഷെ, തോല്‍പ്പിക്കാനാവില്ല'

എന്റെ നാടും സമീപ പ്രദേശങ്ങളും ഒരു വാര്‍ത്തയുടെ നടുക്കത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. ടി. പി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ശേഖരേട്ടന്റെ അരുംകൊല പച്ചക്കരളുള്ള എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. കലാപങ്ങളുടെ കനലുറങ്ങാത്ത കണ്ണൂര്‍ എന്ന ദുഷ്പേര്‍ കാലം മായ്ച്ചു തുടങ്ങും മുമ്പ് തലശ്ശേരിയുടെ ചോരയുറഞ്ഞ മണ്ണില്‍ നിന്നും ഏറെയൊന്നും അകലെയല്ലാത്ത ഒഞ്ചിയത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഒരു രക്ത സാക്ഷി കൂടി..! ഒളി മങ്ങാത്ത സമരസ്മരണകള്‍ ഉള്ളിലേറ്റു കിടക്കുന്ന ഒഞ്ചിയത്തിന് അതിന്റെ നായകനെ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ ഒരു വ്യത്യാസം മാത്രം. ഏതൊരു പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണോ ടി. പി. യെന്ന മനുഷ്യസ്നേഹി നിലകൊണ്ടത്, അതേ പ്രത്യയ ശാസ്ത്രത്തിന്റെ കരങ്ങളാല് തന്നെ വെട്ടി നുറുക്കപ്പെട്ടു ഒടുങ്ങേണ്ടി വന്നു ആ ധീര സഖാവിന്.