shamsiswanam - read@ur own risk :)

Pages

Showing posts with label Facebook. Show all posts
Showing posts with label Facebook. Show all posts

Tuesday, 20 November 2012

സുഹൃത്തേ, ഇവിടെയുമുണ്ട് കുറേ മലാലമാര്

ഞാനിതെഴുതുമ്പോഴും ഗസ്സയിലെ കുഞ്ഞുങ്ങള്പേടിയോടെ മേല്ക്കൂരകള്ക്ക് മീതെ കണ്ണും നട്ടിരിക്കുകയാണ്. ഏതു നിമിഷവും തങ്ങളുടെ നേര്ക്ക് വരാനിടയുള്ള ഷെല്ലിന്റെ ഇരമ്പലുകള്ക്ക് കാതോര്ത്തു കൊണ്ട്..! തലക്കു മുകളില്മരണം തത്തിക്കളിക്കുകയെന്നത് നമുക്കൊന്നും ചിന്തിക്കാവുന്ന കാര്യമല്ല. പക്ഷെ തലമുറകളായി ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ വിധി അതാണ്‌. യുദ്ധത്തിന്റെ കെടുതികളും അതിന്റെ ഭയാനതകളും കേട്ടും വായിച്ചും മാത്രം വളര്ന്ന നമുക്ക് അതിന്റെ വേദന എത്രത്തോളം തീവ്രമാണെന്ന് അനുഭവപ്പെടുക സാധ്യമല്ല. ചുണ്ടില്ഒരു കാട്ടാളച്ചിരിയുമായി പിഞ്ചു പൈതലിന്റെ തലയോട്ടിക്ക് മീതെ തോക്കിന്കുഴല്വെക്കുന്ന വന്യത സിനിമകളിലെ വെളിച്ച വിന്യാസത്തിലൂടെയുള്ള പേടിപ്പെടുത്തലില്മാത്രമേ നാം കണ്ടു ശീലിച്ചിട്ടുള്ളൂ. പുറത്തേക്കു ചിതറിത്തെറിച്ച തലച്ചോറും പാതി വെന്ത ശരീരവുമായി തന്റെ മടിയില്ക്കിടക്കുന്ന പൊന്നോമനയെ, അവന്റെ കുസൃതികളെ ഓര്മിച്ചു കരയുന്ന അമ്മമാരുടെ ചിത്രം നമ്മുടെ മനസ്സില്ഒരു ചലനവും സൃഷ്ടിക്കുന്നില്ല. കുഞ്ഞുങ്ങളുടെ രക്തക്കറ പുരണ്ട ചിത്രങ്ങള്ഷെയര്ചെയ്ത് നാം അവരോടു ഐക്യദാര്ഡ്യം പ്രകടിപ്പിക്കുകയാണോ അല്ലെങ്കില്അതോരാഘോഷമാക്കുകയാണോ സത്യത്തില്ചെയ്യുന്നത്?


Tuesday, 13 November 2012

മന്ത്രിയുടെ മനോവിഭ്രാന്തി അഥവാ പ്രവാസിയുടെ തലവിധി!

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും മന്ത്രിക്ക് കലിപ്പ് തീരണില്ലെന്ന് പറഞ്ഞത് പോലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍. സോഷ്യല്മീഡിയയിലുന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്ത്തകര്ക്ക് നേരെ സന്തോഷ്പണ്ഡിറ്റിനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനമായിരുന്നു നമ്മുടെ മന്ത്രിയദ്ദേഹം നടത്തിക്കളഞ്ഞത്. ഭാവാഭിനയമാണിപ്പോള്ഫെയ്സ്ബുക്കിലെ ലീഡിംഗ് വീഡിയോ എന്നറിയുമ്പോള്എത്രമാത്രം ജനങ്ങള്അങ്ങേരെഇഷ്ട’പ്പെടുന്നുണ്ടെന്ന് ഊഹിക്കാം.

Monday, 5 November 2012

പ്രിയപ്പെട്ട രവിയേട്ടന്...സ്നേഹപൂര്‍വ്വം മല്ലൂസ്

എത്രയും ബഹുമാനപ്പെട്ട ഞങ്ങളുടെ രവിയേട്ടന്വായിക്കുവാന്ഞങ്ങള്കുറച്ച് കള്‍ച്ചെര്ഡ് പ്രവാസി മല്ലൂസ് എഴുതുന്നത് (ക്ഷമിക്കണം, ഗള്ഫുകാരനായത് കൊണ്ട് ഇപ്പോഴും കത്തെഴുത്ത് പഴയ പാട്ടിന്റെ ഈണത്തിലേ വരൂ. ഓരോരോ ദുശ്ശീലങ്ങളേ‍!) . താങ്കള്ക്കും കേരളത്തിലെ മറ്റു രാഷ്ട്രീയക്കാര്ക്കും എന്നത്തെയും പോലെ പരമ സുഖമെന്ന് തന്നെ കരുതട്ടെ.  പ്രവാസിയായിരിക്കുന്നേടത്തോളം കാലം നിങ്ങളെയൊന്നും കഷ്ടപ്പെടുത്താന്ഞങ്ങളുടെ മനസ്സ് അനുവദിക്കുകയില്ല. വെറുമൊരു പ്രവാസിയായ എനിക്ക് താങ്കള്ക്കു കത്തെഴുതാന്കഴിഞ്ഞതില്അങ്ങേയറ്റം ചാരിതാര്ത്ഥ്യം തോന്നുന്നു. കഫ്ടീരിയ നടത്തുന്ന ഹംസക്കാന്റെ ഭാഷയില്പറഞ്ഞാല്ഇളയ മോളെ കല്യാണം കഴിപ്പിച്ചയച്ച സുഖം! ('എളേ മോളെ ബായിച്ച് വിട്ട സൊഗം' എന്ന് നാദാപുരം ഭാഷ്യം).

Thursday, 8 March 2012

വരുന്നൂ..മുസ്ലിം 'ഫെയ്സ്ബുക്ക്'!

ഫെയ്സ്ബുക്ക് യുഗത്തില് നമ്മുടെ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്നത് സോഷ്യല് നെറ്റ്വര്ക്കുകളാണെന്ന കാര്യത്തില് സംശയമില്ല. നാള്ക്കു നാള് പുതിയ സോഷ്യല് നെറ്റ്വര്ക്കുകള് ഉദയം കൊള്ളുകയും വന്നതിനേക്കാള് വേഗതയില് വിസ്മൃതിയിലാഴ്ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയൊരുസൌഹൃദ സങ്കേതംകൂടി നമ്മുടെതോന്നലുകളുടെ ഭാരം പേറാന് വരുന്നത്. സലാംവേള്‍ഡ് എന്ന സൈറ്റാണ് അണിയറയില് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

Thursday, 29 December 2011

ഹിപ്പി ന്യൂ ഇയര്‍..!

കാലത്തിന്റെ ആര്‍കൈവ് ഷെല്‍ഫിലേക്കടുക്കി വെക്കാന്‍ ഒരു വര്ഷം കൂടി പൂര്‍ത്തിയാകുന്നു. പുതുവര്‍ഷപ്പുലരിയുടെ കൊട്ടിഘോഷങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആശംസാ വാക്കുകളും ബഹുവര്‍ണക്കാര്ഡുകളുമായി ഇന്ബോക്സുകള്‍ക്ക് ദഹനക്കേട് പിടിപെടുന്ന പകര്‍ച്ചപ്പനികളുടേതാണിനിയുള്ള നാളുകള്‍. എന്റെ ഇന്ബോക്സിലും വന്നു വീണു ഈ വര്‍ഷത്തെ ആദ്യ കാര്‍ഡ്. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കാര്‍ഡ്. സബ്ജക്റ്റ് ലൈനിലെ 'പിഴവ്' മനപ്പൂര്‍വമാണെന്ന് അകത്ത് എംബെഡ്‌ ചെയ്ത കാര്‍ഡിന്റെ ആശംസാ വാചകങ്ങളും പറഞ്ഞു തന്നു. മഡഗാസ്ക്കര് ദ്വീപിലെ ‍ 'അട്ടപ്പാടിയി'ലെങ്ങാണ്ടോ ഇരുന്നു വാതക പൈപ്പ് ലൈനിന്റെ സുരക്ഷ പരിശോധിക്കുന്ന ‍സുഹൃത്തിന്റെ ഉച്ചപ്പിരാന്തെന്നു കരുതിയെങ്കിലും അവന്റെ വിശദീകരണം കേള്‍ക്കാമെന്ന കൌതുകത്തിനു മറുപടി മെയില്‍ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. അറുപതുകളില്‍ യുവത്വം നിറഞ്ഞാടിയ 'ഹിപ്പി' സംസ്കാരത്തിന്റെ സെറോക്സ് കോപ്പികളാണത്രേ ഇന്നിന്റെ തലമുറയും അവരുടെ ആഘോഷങ്ങളും എന്ന മുഖവുരയോടെയുള്ള നെടുങ്കന്‍ മറുപടി ഇന്‍ബോക്സില്‍ ഒരു സീല്‍ക്കാരത്തോടെയെത്തി. സൈക്കഡലിക്ക് റോക്കും സിരകളില്‍ നുരഞ്ഞു പൊന്തുന്ന ലഹരിയും അരാഷ്ട്രീയവാദവും ഒപ്പം നീട്ടി വളര്‍ത്തിയ മുടിയിലൂടെ തങ്ങളുടെ ഐഡന്റ്റിറ്റി തെളിയിക്കുന്ന രൂപങ്ങളുമായി അരാജക വാദത്തിന്റെ ആള്‍രൂപങ്ങളായി പകര്‍ന്നാടിയ യുവത്വം. ഹിപ്പികള്‍ എന്ന് ലോകം വിളിച്ച, ആഘോഷത്തിന്റെ അവര്‍ക്ക് മാത്രമറിയാവുന്ന വ്യാകരണങ്ങളില്‍ ജീവിതം 'കത്തിച്ചു തീര്‍ത്ത' യൌവനങ്ങള്‍. കലയിലും, സിനിമയിലും എല്ലാം സാന്നിധ്യമറിയിച്ചു കൊണ്ട് അവരിന്നും സജീവമാണെന്ന അവന്റെ കണ്ടെത്തല്‍, ഫൈന്‍ ആര്‍ട്സ് ബിരുദവും മള്‍ട്ടി മീഡിയ ഡിപ്ലോമയും എടുത്തു നല്ലൊരു ഡിജിറ്റല്‍ ആര്‍ടിസ്റ്റ് എന്ന പേരും സമ്പാദിച്ചു കരിയര്‍ തുടങ്ങിയ‍ ആളിപ്പോള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഒരു പെട്രോ-കെമിക്കല്‍ കമ്പനിയുടെ പ്രോജക്റ്റ് സേഫ്റ്റി ഓഫീസറായി മാറിയത് പോലുള്ള അനേകം നട്ടപ്പിരാന്തുകളിലൊന്നായി കാണാനാണെനിക്കിഷ്ടം.

Sunday, 18 December 2011

യൂസിംഗ് ഫേയ്സ്ബുക്ക്..നോ പപ്പാ..!

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും മിസ്റ്റര്‍ ഒബാമ തന്റെ കുട്ടികളെ തടഞ്ഞതാണ് ഈ ആഴ്ചയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ഒബാമയുടെ ഈ നടപടി വിവിധ കോണുകളില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പ്രസ്ഥാനം ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലാണ് ഇതിന്റെ അലയൊലികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഒബാമയിലെ മൌലികവാദിയെയാണ് ഇത് തുറന്നു കാട്ടുന്നതെന്ന്

Monday, 28 November 2011

നെടുവീര്‍പ്പുകള്‍ക്കിടയിലെ രൂപയുടെ മൂല്യം






സൌഹൃദങ്ങള് നിഫ്ടി-സെന്‍സെക്സ് പോലെയാണെന്ന് പറഞ്ഞത് ഹിഷാമാണ്. എന്ന് വെച്ചാല്‍ ഏതു സമയത്തും കയറി വരാമെന്നും ഇറങ്ങിപ്പോകാമെന്നും.ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഓളപ്പരപ്പുകളിലേക്ക് നോക്കി അവനിതു പറയുമ്പോള്‍ കണ്ണീര്‍ പൊടിഞ്ഞില്ലെന്നേ ഉള്ളൂ. ദുഖാര്ദ്രമായിരുന്നു അവന്റെ വാക്കുകള്‍. കേട്ട് നിന്ന ഞങ്ങള്‍ മൂന്നു പേര്‍ക്ക് സങ്കടത്തെക്കാളേറെ ചിരിയാണ് വന്നത്. അവന്റെ സങ്കടത്തിനു പിന്നിലെ കഥയിങ്ങനെ:
ഒരൊഴിവ് ദിനത്തിന്റെ ആലസ്യത്തിലേക്കാണ് ഹിഷാമിന്റെ ഫോണ്‍ തുരു തുരാ ശബ്ദിച്ചത്. കോട്ടുവായിട്ടു മൂരിനിവര്ന്നു നോക്കിയപ്പോ അങ്ങേ തലയ്ക്കല്‍ അജ്മല്‍. പിന്നീട് അല്‍പ നേരം നിശബ്ദതയായിരുന്നു. ഗാനമേളക്ക് മുമ്പുള്ള ഹാര്‍മോണിയം ടെസ്റ്റ്‌ പോലെ പല ടോണുകളില്‍ ഹലോ.. ഹലോ.. ഹലോ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു ഹിഷാം. അര്ജന്റായിട്ടു നിന്നെയൊന്നു കാണണം എന്ന് മാത്രം നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു അജ്മല്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്നലെ രാത്രി കൂടി നേരിട്ട് കണ്ടപ്പോള് പറയാതിരുന്ന എന്ത് കാര്യമാണ് പൂരങ്ങളുടെ പൂരപ്പെരുമ പറയുന്നവന് വന്നു പെട്ടിരിക്കുന്നത്. ഹിഷാം ആലോചിച്ചു. ഒരു രാത്രി അവന്റെ ജീവിതത്തില്‍ എന്ത് മാറ്റമാ‍ണുണ്ടാക്കിയിരിക്കുന്നത്?

ഹിഷാമിന് മള്‍ട്ടി നാഷണല്‍ കമ്പനിയിലെ കണക്കപ്പിള്ള ജോലി. അത് കൊണ്ട് തന്നെ പെറ്റി കാഷ് കാണും കയ്യില്‍ എന്നത് സുഹൃത്തുക്കള്‍ക്കിടയിലെ പരസ്യമായ രഹസ്യം. കടത്തനാടന്‍ ഉമ്മയുടെയും ബാപ്പയുടെയും രണ്ടു പെണ്‍കുട്ടികളടക്കമുള്ള കുടുംബത്തിലെ ഇളയ ചേകവര്‍. നാട്ടില്‍ പറയത്തക്ക പ്രാരാബ്ദങ്ങളും ബാധ്യതകളുമില്ല. പെണ്ണ് കെട്ടാത്തത് കൊണ്ട് പ്രത്യേകിച്ചും. ബാപ്പ ഷാര്‍ജ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (SEWA) ജീവാത്മാവും പരമാത്മാവുമായിരുന്നു ഒരു കാലത്ത്. കൂടെയുള്ള ലവാണ്ടന്മാര്‍ക്ക് കണക്കു കൂട്ടാന്‍ കൈകള്‍ മാത്രമല്ല കാലുകള്‍ കൂടി വേണ്ടി വരുമെന്ന അവസ്ഥ മുതലാക്കി അക്കൌണ്ട്സ് ഹെഡ് വരെയായിത്തീര്‍ന്ന പഴയ മീറ്റര്‍ നോട്ടക്കാരന്‍. ഹിഷാമിന് വേണ്ടിയുള്ള പെണ്ണ് കാണലില്‍ മാത്രം അദ്ദേഹത്തിന് കണക്കുകള്‍ പിഴച്ചു പോയി. ഹിഷാമിന്റെ ഇരുപത്തിയന്ജാം പിറന്നാളില്‍ തുടങ്ങിയ പെണ്ണുകാണല്‍ ചടങ്ങുകള്‍ രണ്ടാം വാര്‍ഷികവും കഴിഞ്ഞു ഗംഭീരമായി മുന്നേറുന്നു. രണ്ടു ലീവുകളിലായി 14 (അനൌദ്യോഗിക കണക്കു പ്രകാരം) എണ്ണം അവനും പിന്നെ കുടിച്ചു തീര്‍ത്ത ചായകള്‍ക്ക് മാത്രമറിയാവുന്ന കണക്കുകളുമായി അവന്റെ പെങ്ങന്മാരും എപ്പിസോഡുകള്‍ പിന്നിടുന്നു‍. അതിലൊരുത്തിക്ക് സ്ത്രീധനമായി കൊടുത്ത സ്വിഫ്ടിലാണ് 'സത്യാന്വേഷണ പരീക്ഷണ' യാത്രകള്. സ്വിഫ്ടുകാരിയുടെ കണ്ണുകള്‍ പള്ളി മിനാരത്തിലെ സ്പീക്കറുകള്‍ പോലെ ഒന്ന് തെക്കോട്ടെങ്കില്‍ മറ്റേത് വടക്കോട്ടെന്ന മട്ടിലാണ്. അത്രയ്ക്കുണ്ട് പൊരുത്തം! ആ 'പൊരുത്ത'ത്തിന് ബാപ്പാന്റെ പൊരുത്തമാണാ സ്വിഫ്ടെന്നു ഹിഷാം. അവള്‍ക്കാണത്രെ കണ്ണട വെക്കാത്ത പെണ്‍കുട്ടിയെ വേണം ഹിഷാമിന് എന്ന സ്റ്റാര്‍ മാര്‍ക്കില്ലാത്ത കണ്ടിഷന്. ആഞ്ജലീന ജൂലിയുടെ വടകര വേര്‍ഷനായ രണ്ടാമത്തവളുടെ 'കണ്ടീഷന്‍സ്' മീറ്റ് ചെയ്യുന്നതിലും ഭേദം തമിഴ്മക്കളെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാം കുടിപ്പിച്ചു വറ്റിക്കുന്നതാണെന്നും അവന്‍ നെടുവീര്‍പ്പോടെ പറയുന്നു.

ഇത്രയും ചരിത്ര ഗാഥകള്‍ക്ക് സാക്ഷിയായ അവന്റെ ഐ ഫോണ്‍ ഫോറിലേക്കാണ് റൂമിന് പുറത്തെത്തിയെന്ന സൂചനയുമായി അജ്മലിന്റെ മിസ്കോള്‍.(ഒഴിവു ദിവസങ്ങളില്‍ കാളിംഗ് ബെല്ലടിച്ചു ശല്യപ്പെടുത്തരുതെന്ന അലിഖിത നിയമം ഗള്‍ഫിലെ ബാച്ചിലേര്‍സ് റൂമുകളില്‍ നിലവിലുണ്ട്). ഹിഷാം പല്ല് തേച്ചെന്നു വരുത്തി പുറത്തിറങ്ങി. അജ്മലിന്റെ മുഖം തെരഞ്ഞെടുപ്പില് തോറ്റ സ്ഥാനാര്ഥിയുടേത് പോലെ തോന്നിച്ചു. ആകെ ഒരു മ്ലാനത. കാര്യം തിരക്കി. അവന്റെ ശ്വാസങ്ങള്‍ ഉച്ഛസ്ഥായിയിലാവുന്നത് ഹിഷാം ശ്രദ്ധിച്ചു. നാട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. ഉമ്മാക്ക് പെട്ടെന്നൊരു സ്ട്രോക്ക്. ഇത് രണ്ടാം തവണയാണ്. ഉടന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമത്രെ! കുറച്ചു കാശിന്റെ ആവശ്യം. ഈ സമയത്ത് നിനക്ക് മാത്രമേ സഹായിക്കാന്‍ പറ്റൂ. ഒരു ഗദ്ഗദത്തോടെ അജ്മല്‍ പറഞ്ഞു നിര്‍ത്തി. ഹിഷാം ആകെ വിഷമവൃത്തത്തിലായി. അടുത്ത മാസം ഇയര്‍ എന്റിംഗ് ആയത് കൊണ്ട് ഓഡിറ്റിങ്ങിന്റെ പുകിലുകള്‍ വരാനിരിക്കുന്നതേയുള്ളൂ. സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പെറ്റി കാഷിന്റെ ബാലന്‍സ് കുറയുമെന്ന ഫ്രെണ്ടെണോമിക്സ് അവന്‍ അനുഭവത്തിലൂടെയാണ് പഠിച്ചത്. അത് കൊണ്ട് തന്നെ ബാലന്‍സ് ഷീറ്റ് ടാലിയാവാന്‍ വാങ്ങിയവന്മാരുടെ കുടുംബ പുരാണം മുതല്‍ കൊടുങ്ങല്ലൂര്‍ ഭരണി വരെ കേള്‍ക്കേണ്ടി വരും. അജ്മലിനെ പറ്റിയും ഹിഷാമിനു വലിയ മതിപ്പില്ല. കുന്നംകുളത്തുകാരന്റെ ട്രേഡ് മാര്‍ക്ക് കയ്യിലിരിപ്പുകള് ആവശ്യത്തിലധികം അവനുണ്ട് താനും. പക്ഷെ ഈയൊരവസ്ഥയില്‍ താന്‍ കൂടി കൈവിട്ടാല്‍.. തന്റെ ഇരുപതാം വയസ്സില്‍ കാര്‍ഡിയാക് അറസ്റ്റ്‌ വന്നു മരണപ്പെട്ട ഉമ്മയുടെ മുഖം ഓര്മ വന്നു ഹിഷാമിന്‍. ഒട്ടും താമസിച്ചില്ല. തന്റെ അഡ്വാന്‍സ് സാലറിയും പെറ്റിയും ഒക്കെ ചേര്‍ത്ത് അജ്മലിനു അവന്‍ ആവശ്യപ്പെട്ട സംഖ്യ‍ കൊടുത്തുവിട്ടു.

വൈകുന്നേരം ഞങ്ങള്‍ ക്രീക്കില്‍ നടക്കാനിറങ്ങിയപ്പോ ബൈജുവാണാ വെടി പൊട്ടിച്ചത്. അല്‍ അന്‍സാരി എക്സ്ചേഞ്ചില്‍ ടെല്ലറായി ജോലി ചെയ്യുന്ന ബൈജുവിനെ അജ്മല്‍ രാത്രി വിളിച്ചിരുന്നുവത്രേ! ഇന്ത്യന്‍ റുപ്പിയുടെ റേറ്റ് അറിയാന്‍. എനിക്ക് മോര്‍ണിംഗ് ഡ്യൂട്ടി ആയത് കൊണ്ട് കാലത്ത് എത്തുമെന്നും പറഞ്ഞു. പറഞ്ഞ പ്രകാരം അവന്‍ കാലത്ത് തന്നെ എത്തി കാശയച്ചു. ആരുടെ അടുത്തും കാശില്ലാത്ത ഈ മാസാവസാനം നിനക്കെവിടുന്നാണ് ഇത്രയും കാശെന്നും ചോദിച്ചിരുന്നു. ഒരു കള്ളച്ചിരിയായിരുന്നു അവന്റെ മറുപടി. ഉമ്മാന്റെ ഒപറേഷന് വേണ്ടിയാണെന്നു പറഞ്ഞപ്പോ ഞാനാണ് കാശ് കൊടുത്തതെന്ന് ഹിഷാം ബൈജുവിനോട്‌ പറഞ്ഞു. ഏത് ഉമ്മയെന്നായി ബൈജു. അജ്മലിന്റെ ഉമ്മ അവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മരണപ്പെട്ടു പോയിട്ടുണ്ടെന്ന് അയല്‍ക്കാരന്‍ കൂടിയായ ബൈജു പറഞ്ഞു നിര്‍ത്തി. ഇക്കുറി ഹൃദയം നിലച്ചത് ഹിഷാമിന്റെതായിരുന്നു. പിന്നൊരു കൂട്ട പൊട്ടിച്ചിരിയായിരുന്നു. മരണ വീട് പോലെ. ഹിഷാം മാത്രം ചിരിക്കാതെ. ഇപ്പോഴത്തെ മരണ വീടുകളില്‍ പരേതന്‍ ഒഴികെ ബാക്കിയെല്ലാവരും ചിരിയും കളിയുമാണല്ലോ. പരേതനും ചിരിക്കണമെന്നുണ്ടാകും; കഴിയാത്തത് കൊണ്ടായിരിക്കും.
ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന ഹിഷാമിന്റെ മുഖം സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ ഓര്‍മിപ്പിച്ചു. കൈവിട്ടു പോയ സാലറിയും വറ്റിത്തീര്‍ന്ന പെറ്റിയും കാലിയായ ക്രെഡിറ്റ്‌ കോളങ്ങളും പിന്നെ ഓഡിറ്റിങ്ങിന്റെ കാണാച്ചോദ്യങ്ങളും അവന്റെ മനസ്സില്‍ തീര്‍ത്ത രസതന്ത്രം, സുധാകര-ജയരാജന്മാരെ നാണിപ്പിക്കും തരത്തില്‍ വാക്കുകളായി പുറത്തു വന്നു കൊണ്ടിരുന്നു. ക്രീക്കിലൂടെ ഒരു ദീപാലംകൃതമായ ആഡംബര ബോട്ട് ഞങ്ങളെയും കടന്നു പോയി. ഇരുളും അരണ്ട വെളിച്ചവും ഇട കലര്‍ന്ന ബോട്ടിനുള്ളില്‍ നിന്നുമുയര്‍ന്ന ഷോണ്ടെല് ലെയിനിന്റെ മനോഹര ഗാനം ബോട്ടിന്റെ താളത്തിനൊപ്പം ഒഴുകിയൊഴുകിപ്പോയി.
‍‍
Life is not an easy road
A true you just a struggle with your heavy load
I know it seems you lose the battle more and more..