Pages

Monday 6 June, 2011

യോഗാചാര്യന്‍ അഥവാ യോഗി

baba
ഇതിനാണ് രാജയോഗം എന്നൊക്കെ പറയുന്നത്.  വെറുമൊരു യോഗാഭ്യാസിയെ നാല് കാബിനെറ്റ്മന്ത്രിമാര്‍  എയര്പോര്ട്ടില്ചെന്ന് കയ്യും കാലും പിടിക്കുക. പഴയ കീഴാളര്ജന്മിയുടെ മുമ്പില്നില്ക്കുന്നതോര്മിപ്പിക്കുന്ന മട്ടില്നമ്രശിരസ്കരായ് നില്ക്കുക. ഹൊ! ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു..ഇപ്പോഴത്തെ വിവാദയോഗാക്കാരനാണ് യോഗമൊക്കെ ഉണ്ടായിരിക്കുന്നത്. കുറച്ചു ദിവസങ്ങള്ക്കു മുമ്പ് തലസ്ഥാന നഗരം സാക്ഷിയായ ഗാന്ധിയന്അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന്റെ വിജയത്തില്പ്രചോദനമുള്ക്കൊണ്ടാവാം യോഗാചാര്യന്ബാബാ രാം ദേവ് സാഹസത്തിനു മുതിര്ന്നത് എന്നാണ് ചുറ്റുമുള്ള ദോഷൈകദ്രിക്കുകളുടെയൊക്കെ വാദം. ഒരു പാടു സത്യാഗ്രഹങ്ങള്സംഘടിപ്പിച്ചും കിടന്നും ശീലമുള്ള അണ്ണാ ഹസാരെ അത് നടത്തിയപ്പോള്രാജ്യത്തെ ജനങ്ങള്ക്ക് അതില്രണ്ടഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്ആയിരക്കണക്കിന് കോടിയുടെ മാത്രം ആസ്തിയുള്ള നമ്മുടെ യോഗ ഗുരു ആസനസ്തനായപ്പോള്അതാ വരുന്നു എതിരഭിപ്രായങ്ങളും ഇടങ്കോലുകളും. ഇതിനാണ് പക്ഷപാതിത്വം എന്ന് പറയുന്നത്. ഇപ്പോള്സത്യാഗ്രഹം എന്ന് കേള്ക്കുന്നതെ കൊണ്ഗ്രസ്സിനു അലര്ജിയാണ്. അത് കൊണ്ടാണ് പൊന്നുചങ്ങാതീ പരിപാടി നിര്ത്തി വന്ന വണ്ടിക്കു തിരിച്ചു വിട്ടോളാന്പറയാന്മാഡം കപില്സിബലാദികളെ ചട്ടം കെട്ടിയത്. ഏതായാലും ഒരു വഴിക്ക് വന്നതല്ലേ.. ഒരു പാട് അസൌകര്യങ്ങളുണ്ടെങ്കിലും പത്തിരുപത് കോടിയുടെ പന്തലില്ഒന്ന് ഇരുന്നേച്ചു പോകാമെന്നായി ബാബ. അങ്ങിനെ ചെയ്തു കൊള്ളാമെന്ന ഉറപ്പിനു മന്ത്രികേസരികള്ക്ക്എന്ന് സ്നേഹപൂര്വ്വം രാം ദേവ്എന്നെഴുതി ഒപ്പും തീയതിയും വെച്ച് ഒരു കത്ത് കൊടുക്കുകയും ചെയ്തു. സ്നേഹപൂര്വ്വം കൊടുക്കുന്ന കത്ത് മൂന്നാമതൊരാള്ക്ക് വായിക്കാന്കൊടുക്കുക എന്നത് തന്നെ ഏറ്റവും വലിയ അപരാധം! അതില്നാല് വരി കൂടെ എഴുതിച്ചെര്ത്ത് മാത്രം പ്രസിദ്ധീകരിക്കുന്ന പത്രക്കാരാണെന്കിലോ അതില്പരം ഹിംസ മറ്റെന്തുണ്ട്? അത് കൊണ്ടാണ് ഹിംസയെ ചെറുക്കാന്ഗാന്ധിജി കാണിച്ചു തന്ന ഉപവാസം തുടരാമെന്ന് വെച്ചതും. ബാബ വെറും ഒരു യോഗാചാര്യന്മാത്രമല്ല; ഒരു യോഗി കൂടിയാണെന്ന് മനസ്സിലായത് സംഘപരിവാര്സംഘടനകള്പെട്ടിയും കിടക്കയുമെടുത്തു പന്തലിലേക്ക് വന്നപ്പോഴാണ്. യോഗികള്ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാന്പാടുള്ളൂ എന്നാണു വെപ്പ്. കൊല്ലങ്ങളോളം ഹിമാലയ സാനുക്കളില്തപസ്സിരുന്ന യോഗികളെ കുറിച്ചുള്ള കഥകള്പുരാണങ്ങളില്വായിച്ചിട്ടുമുണ്ട്. അത് കൊണ്ടു തന്നെ ബാബക്ക് എത്ര ദിവസം വേണമെങ്കിലും ആഹാരം വേണ്ടെന്നു വെക്കാം. എന്നാല്അത് പോലെയാണോ മൂന്നു നേരം നോണ്‍-വെജും ആട്ടിന്സൂപ്പും കിട്ടാതായാല്വിറളി പിടിക്കുന്ന പന്തലിലെ മറ്റുള്ളവര്‍. ജനത്തെ സ്നേഹിക്കുന്ന ഒരു സര്ക്കാരിന് ചിന്തിക്കാന്കൂടി പറ്റാത്ത കാര്യം. അത് കൊണ്ടാണ് രായ്ക്കു രാമാനം പോലിസിനെ വിട്ടു എല്ലാറ്റിനെയും അടിച്ചോടിച്ചതും യോഗാസനത്തിനു വേറെ ലൊക്കേഷന്നോക്കിക്കൊള്ളാന്പറഞ്ഞു യോഗിയെ നാട് കടത്തിയതും.


ഒടുക്കം പറഞ്ഞു വന്നപ്പോള് വാദി പ്രതിയായത് പോലെയാണ് കാര്യങ്ങള്‍ പോകുന്നത്ഇന്ത്യക്കാരുടെ വിദേശത്തുള്ള
കള്ളപ്പണം ഇന്ത്യയിലേക്കെത്തിക്കണമെന്ന് പറഞ്ഞായിരുന്നു സമരം തുടങ്ങിയത്എന്നാല്‍ താന്‍  വിവിധ തരത്തില്ഇരുന്നും കൈകാലുകള്വളച്ചും ഉണ്ടാക്കിയ പണം എവിടുന്നു കിട്ടിഎന്നാണുവിവരംകെട്ടവര്ചോദിക്കുന്നത്.ഇതിനാണ്പറയുന്നത്ഈനാട്നന്നാവില്ലഎന്ന്.പന്തല്‍ കെട്ടുമ്പോഴും
സമരം നടത്തുമ്പോഴും കഥയില്‍ ഇങ്ങിനെ ഒരു ട്വിസ്റ്റ്‌ തന്റെ ബ്ലൈന്ഡ് ഏരിയയില്‍ ഉണ്ടായിരുന്ന വിവരം ജ്ഞാന ദൃഷ്ടിയില്‍ കാണാതെ പോയതെന്ത് കൊണ്ട് എന്നതാണ് ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ യോഗിയുടെഇപ്പോഴത്തെ ചിന്ത!ഏതായാലുംഈ സ്പോണ്സെര്ഡു പ്രോഗ്രാമിന്റെ പ്രായോജകരും ബെനിഫിഷറി ലിസ്റ്റുമൊക്കെ ആരൊക്കെയാണെന്ന് ഭാവിയില്വികിലീക്കായോ തെഹല്ക്കിയോ അല്ലെങ്കില്മറ്റേതെങ്കിലും വിധത്തിലോ നമ്മുടെ കൈകളിലെത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.
സത്യാഗ്രഹത്തിന് ഒരു പ്രശ്നമുണ്ട്. ഒരു പ്രാവശ്യമിരുന്നാല്പിന്നെ അതൊരു ശീലമാകും. അത് കൊണ്ടാണ് രാം ലീലയില്നിന്നും എക്സ്പോര്ട്ട് ചെയ്യപ്പെട്ട രാംദേവ് ഹരിദ്വാരില്ചെന്ന് ഉപവാസമിരിക്കുന്നത്. അണ്ണാ ഹസാരെ ബുധനാഴ്ച ദില്ലിയിലും ഉപവാസമിരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഉപവാസമാണ് ഇപ്പോഴത്തെ സ്കോപ്പുള്ള ഐറ്റം! ഇവന്റ് മാനേജ്മന്റ്എന്നൊക്കെ പറയുന്നത് പോലെ ഒരു സ്ട്രൈക്ക് മാനേജ്മന്റ്കമ്പനി തുടങ്ങുന്നതാണ് ബുദ്ധി. ചുമ്മാ അങ്ങോട്ട്ഇരുന്നു കൊടുത്താല്മാത്രം മതി. പണത്തിനു പണം ചാനലായ  ചാനലുകളിലെല്ലാം തല്സമയവും. കമ്പനി അന്താരഷ്ട്ര തലത്തില്രജിസ്ടര്ചെയ്യുകയാവും നല്ലത്. കാരണം കള്ളപ്പണ നിക്ഷേപം എന്നത് ഒരു ആഗോള പ്രതിഭാസമാണ്. ചുമ്മാ പറഞ്ഞതല്ല; ബ്രിട്ടനില്‍ ചെറുകിട കച്ചവടക്കാരും സാധാരണക്കാരുമടങ്ങുന്ന അഞ്ചു ലക്ഷത്തോളം പേര്‍ വിദേശ രഹസ്യ അക്കൌടുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരാണെന്ന ഔദ്യോഗിക റിപ്പോര്ട്ട്  സണ്‍‌ഡേ മെയില്‍ ദിനപത്രം പുറത്തു വിട്ടിരിക്കുന്നു.  റവന്യൂ കസ്റ്റംസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്ട്ടാണത്രെ ഇത്. ഏതായാലും  പുതിയ വാര്ത്ത കൊണ്ഗ്രസ്സിനു ആശ്വാസം പകരുമായിരിക്കുംകാരണം അവിടെ ബക്കിംഗ്ഹാം പാലസില്‍ സോണിയയും പാര്ലമെന്റില്‍ മന്മോഹനൊന്നുമല്ലല്ലോ ഇരിക്കുന്നത്. രാംദേവ് യോഗിയല്ല ഭോഗിയാണെന്നാണ് പുരി ശങ്കരാചാര്യ പറയുന്നത്. യോഗിയോ ഭോഗിയോ അതവര്‍ തമ്മില്‍ ഭാഗിക്കട്ടെ! ദ്രോഹിയാകാതിരുന്നാ മതി.

ലാസ്റ്റ് ബോള്‍: പണ്ടേ സത്യാഗ്രഹം എന്ന് കേട്ടാല്‍ ബ്രിട്ടിഷുകാര്ക്ക് കലിപ്പാണ്‌. അത് കൊണ്ടാണ് പത്തറുപത്തഞ്ചു കൊല്ലങ്ങള്ക്ക് മുമ്പ് ഗാന്ധിജി സത്യാഗ്രഹമിരുന്നപ്പോള്‍ അവര്‍ ഇവിടം വിട്ടോടിയത്. പണം തിരികെ ബ്രിട്ടനിലേക്ക് കൊണ്ട് വരണമെന്നും പറഞ്ഞു നമ്മുടെ രാം ദേവെങ്ങാന്‍ അവിടെച്ചെന്നു സത്യാഗ്രഹം നടത്തിയാലത്തെ കാര്യമാലോചിച്ചു നോക്കൂ. അവരിനി എങ്ങോട്ട് പോകും?

0 മറുമൊഴികള്‍: